ദുബായ്: ടി20 ലോകകപ്പിൽ ഇനി എല്ലാം കണക്കിലെ കളികളും ഭാഗ്യവുമാണ് ഇന്ത്യയെ തുണയ്‌ക്കേണ്ടത്. ആദ്യ ജയം മികച്ചരീതിയിൽ നേടാനായി മൂന്നാം മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അഫ്ഗാനിസ്ഥാനാണ് എതിരാളി. ഇന്നത്തെ ആദ്യ മത്സരത്തിൽ ഗ്രൂപ്പിൽ ശക്തരായ ന്യൂസിലാന്റ് സ്‌കോട്‌ലാന്റിനെ നേരിടും.
ടീം ഇന്ത്യ രണ്ടു കളിയിലും ബാറ്റിംഗ് കോമ്പിനേഷനിൽ നടത്തിയ പരീക്ഷണം വിജയം കണ്ടില്ല. ഓപ്പണർമാരായി രാഹുലും രോഹിതും നിലയുറപ്പിക്കുക തന്നെ വേണം എന്നതാണ് മുൻ താരങ്ങൾ ആവശ്യപ്പെടുന്നത്. ഒപ്പം മദ്ധ്യനിരയിൽ കോഹ്‌ലിക്ക് കരുത്തായി പന്തിനൊപ്പം ഹാർദ്ദിക്കും ജഡേജയും തകർപ്പൻ ബാറ്റിംഗ് കാഴ്ചവയ്‌ക്കാതെ മികച്ച ജയങ്ങൾ നേടാനാകില്ലെന്നതും കഴിഞ്ഞ രണ്ടു മത്സരങ്ങളും തെളിയിക്കുകയാണ്. ആദ്യ അഞ്ച് ഓവറിനുള്ളിൽ ആദ്യ നാലുവിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് ഇന്ത്യയെ തകർത്തത്.
ബൗളിംഗിൽ ബൂമ്രയ്‌ക്കും ഷമിക്കും ആദ്യ ഓവറുകളിൽ എതിരാളികളെ വീഴ്‌ത്താനാകാ ത്തതാണ് വലിയ ആഘാതമാകുന്നത്. വരുൺ ചക്രവർത്തിയുടെ സ്പിൻ മികവും ഗുണമാ യിട്ടില്ല. നിർണ്ണായ വിക്കറ്റുകൾ നേടാറുള്ള ജഡേജയ്‌ക്കും എതിരാളികളെ വീഴ്‌ത്താനാ കാത്തതും ഇന്ന് അഫ്ഗാനെതിരെ പരിഹരിക്കപ്പെടുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കു കൂട്ടുന്നത്. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ടീമിന് കരുത്തുപകരുന്ന ശരീര ഭാഷയിലേക്ക് കോഹ്‌ലി മടങ്ങിവരണമെന്ന കപിൽ ദേവിന്റെ വിമർശനവും ഇന്നലെ പുറത്തുവന്നിരുന്നു.
സ്‌കോട്‌ലാന്റിനെ 130 റൺസിന് തോൽപ്പിച്ച അഫ്ഗാൻ നമീബിയെ 62 റൺസിന് തകർത്താണ് മുന്നേറിയത്. തോറ്റ മത്സരത്തിൽ പോലും പാകിസ്താനെ അവസാന ഓവർ വരെ പോരാടാൻ നിർബന്ധിതരാക്കിയാണ് അഫ്ഗാൻ കീഴങ്ങിയതെന്നതും അവരുടെ മികവ് വെളിവാക്കു കയാണ്.ഹസറത്തുള്ള സാസി, മുഹമ്മദ് ഷഹ്‌സാദ്, ക്യാപ്റ്റൻ മുഹമ്മദ് നബി, ലോകോത്തര സ്പിന്നറായ റഷീദ് ഖാൻ എന്നിവരാണ് അഫ്ഗാന്റെ കരുത്ത്.
Comments