ന്യൂഡൽഹി : ഡൽഹിയിലെ ഹസ്രത്തിൽ ഉറങ്ങിക്കിടന്ന രണ്ടുപേരെ കുത്തിക്കൊന്നു.അൻപത് രൂപ കടം വാങ്ങിയത് തിരിച്ച് നൽകാത്തത് ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. മയൂർ തോമസ് ,ലോകേഷ് ബഹദൂർ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജഗ്നു, സോനു എന്നിവരാണ് പിടിയിലായത്.കൊല്ലപ്പെട്ടവർക്ക് അഞ്ചിലധികം തവണ കുത്തേറ്റതായാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ടവർ പ്രതിയായ ജഗ്നുവിന്റെ കയ്യിൽ നിന്ന് 50 രൂപ കടം വാങ്ങിയിരുന്നു. ഇത് പിന്നീട് തിരികെ ചോദിച്ചപ്പോൾ കളിയാക്കി. തിങ്കളാഴ്ച പണം തിരികെ ചോദിച്ചപ്പോൾ അവർ മറ്റുള്ളവരുടെ മുൻപിൻ വെച്ച് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു.ഇത് സംഘർഷത്തിനിടയാക്കി.വാക്കേറ്റം കഴിഞ്ഞ് ഇരു കൂട്ടരും പിരിഞ്ഞു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം പ്രതികൾ ഉറങ്ങിക്കിടക്കുകയായിരുന്ന തോമസിനെയും ലോകേഷിനെയും കുത്തിക്കൊല്ലുകയായിരുന്നു.
Comments