ഇത് ചരിത്ര നിമിഷം. ഇന്ത്യയുടെ സ്വന്തം കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മോദി മാജിക്കിന്റെ മറ്റൊരു തിളക്കമാർന്ന വിജയം. ലോകത്തിന്റെ ഫാർമസിയാക്കി ഇന്ത്യയെ മാറ്റുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പാഴായില്ല. പ്രധാനമന്ത്രി നടത്തിയ നിരന്തര നയതന്ത്ര ഇടപെടലുകളുടെ ഫലമാണ് കോവാക്‌സിന് ലഭിച്ച അംഗീകാരം. —————————————
കോറോണ വ്യാപനത്തിന്റെ പ്രരംഭ ഘട്ടത്തിൽ തന്നെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ഭാരത് ബയോടെകിന്റെ കോവാക്‌സിൻ. നീണ്ട കാത്തിരിപ്പിനൊടുവിൽ നിരവധി ഗുണപരിശോധകൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇന്ത്യൻ നിർമ്മിത വാക്‌സിന് ലഭിച്ചത്. കോവാക്‌സിന്റെ ഓരോ ബാച്ചും 200 ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയാണ് ഹൈദരാബാദിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്നത്. സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പിന്തുടരുന്നതെന്ന് നിർമാതാക്കൾ തുടക്കത്തിൽ തന്നെ അവകാശപ്പെട്ടിരുന്നു.
കോവാക്‌സിൻ കൊറോണയ്‌ക്കെതിരെ 77.8 ശതമാനവും ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും സംരക്ഷണം നൽകുന്നതായി പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. ഏപ്രിലിലാണ് വാക്‌സിന്റെ ഉപയോഗാനുമതിയ്‌ക്കായി ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ 26 ന് വാക്‌സിന്റെ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതൽ രേഖകൾ ഹാജരാക്കിയിരുന്നു. 13 കോടി ജനങ്ങൾ ഇന്ത്യയിൽ കോവാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകിയത് വാക്‌സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം ലഭിച്ചതോടെ കോവാക്‌സിൻ സ്വീകരിച്ചവർക്ക് എല്ലാ രാജ്യങ്ങളിലേയ്‌ക്കും ഇനി യാത്രചെയ്യാനാവും.കോവാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്തേയ്‌ക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ അനുമതി ഉറപ്പായതോടെ ഓസ്‌ട്രേലിയയും കോവാക്‌സിന് അംഗീകാരം നൽകിയിരുന്നു.
ഡബ്ലിയുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനം ഗെബ്രയേസസുമായി പ്രധാനമന്ത്രി ജി20 ഉച്ചകോടിയ്‌ക്കിടെ കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കോവാക്‌സിന് അംഗീകാരം ലഭിച്ചത് നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വിജയം കൂടിയാണ്. മഹാമാരിയെ നേരിടാൻ മറ്റുരാജ്യങ്ങൾക്കും വാക്‌സിന് നൽകി സഹായിക്കാനും ഇനി ഇന്ത്യയ്‌ക്ക് സാധിക്കും. ആത്മ നിർഭർ ഭാരത് അഥവാ സ്വാശ്രയ ഭാരത്തിലേയ്‌ക്ക് രാജ്യത്തെ നയിക്കാൻ തനിയ്‌ക്കാവുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മോദി……
Comments