തിരുവനന്തപുരം ; കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചെങ്കിലും കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ് . സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. ഇന്ധനവില വര്‍ധനവിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ജനങ്ങളെ ധരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം . കേന്ദ്രസർക്കാർ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 10 രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. ഇതിനു പിന്നാലെ ഗോവ, അസം, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് , കർണാടക എന്നീ സംസ്ഥാനങ്ങളും ഇന്ധനവില കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു . ഖജനാവിന് 2,100 കോടി രൂപയുടെ നഷ്ടം വരുമെങ്കിലും ഇന്ധവില കുറയ്‌ക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി അറിയിച്ചത് . എന്നാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വില്‍പന നികുതി കുറയ്‌ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.
ജനങ്ങളുടെ ആവശ്യമാണ് നികുതി കുറയ്‌ക്കുകയെന്നത് ധനമന്ത്രി കെ.എൻ ബാലഗോപാൽ സമ്മതിക്കുന്നുണ്ട് . എങ്കിലും ആറ് വർഷമായി കേരളത്തിൽ പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് അദ്ദേഹം .
Comments