ദുബായ്: ടി20യിൽ പ്രതാപകാല പോരാട്ടവീര്യം പുറത്തെടുത്ത ടീം ഇന്ത്യ ഇന്ന് നാലാം മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാനെതിരെ നേടിയപോലെ കരുത്തുറ്റ ജയം സ്‌കോട്‌ലന്റിനെ തിരേയും നേടിയേ മതിയാകൂ. മികച്ച റൺവേട്ട നടത്തുകയും എതിരാളികളെ കുറഞ്ഞ സ്കോറിൽ എറിഞ്ഞിടുകയും വേണം. അഫ്ഗാനെ മറികടന്നുള്ള പോയിന്റിലേക്ക് കയറുകയും ന്യൂസിലന്റ് ഒരു മത്സരം തോൽക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനൽ സാദ്ധ്യതയുള്ളു എന്നതാണ് നിലവിലെ സ്ഥിതി.
അഫ്ഗാനിസ്ഥാനെതിരെ ഒത്തിണക്കത്തോടെ ബാറ്റ് വീശിയ രോഹിത് -രാഹുൽ സഖ്യം തന്നെ ഇന്ത്യക്ക് മികച്ച തുടക്കമിടണം. സ്‌കോട്‌ലന്റിന്റെ പേസ് നിര മികച്ച അത്രമോശമല്ലെന്നതിനാൽ ചെറിയപിഴവുപോലും എതിരാളികൾ മുതലാക്കും. തുടക്കത്തിലേ വമ്പൻ അടികൾക്കു പോകാതെ ആദ്യ പവർപ്ലേകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കുക എന്നതു തന്നെയാണ് ഏക പോംവഴി.
ബൗളിംഗിൽ ഷമിയുടേയും ബുമ്രയുടേയും കൃത്യതയാർന്ന പന്തുകൾ എതിരാളികളെ വീഴ്‌ത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാലു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അശ്വിൻ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയതും ഇന്ത്യക്ക് കരുത്തായിരിക്കുകയാണ്.
Comments