വാഷിംഗ്ടൺ : ഫേസ്ബുക്കിന്റെ പേരുമാറ്റം എളുപ്പമായിരിക്കില്ലെന്ന് റിപ്പോർട്ട്.ഫേസ്ബുക്കിന് പുതിയ പേര് പ്രഖ്യാപിച്ചെങ്കിലും പേരുമാറ്റാൻ സിഇഒ സക്കർബർഗ് കടമ്പകളേറെ കടക്കേണ്ടിവരും.മെറ്റ എന്ന പേരിൽ നിലവിൽ മറ്റൊരു കമ്പനി പ്രവർത്തിക്കുന്നതാണ് ഫേസ്ബുക്കിന്റെ പേരുമാറ്റത്തെ ഇത്രയധികം സങ്കീർണമാക്കുന്നത്.
അരിസോണ ആസ്ഥാനമായുള്ള ടെക്‌നോളജി സ്ഥാപനമായ മെറ്റ പിസി, മെറ്റ എന്ന പേരിന് വേണ്ടി ആദ്യമായി ഒരു ട്രേഡ്മാർക്കിന് അപേക്ഷ ഫയൽ ചെയ്തു. ഡെസ്‌കടോപ്പുകൾ,ലാപ്‌ടോപ്പുകൾ, മറ്റ് കമ്പ്യൂട്ടർ അനുബന്ധ ആക്‌സസറികൾ എന്നിവ വിൽക്കുന്ന കമ്പനിയാണ് മെറ്റ പിസി. പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ് വ്യക്തമാക്കിയതനുസരിച്ച് ഒക്ടോബർ 28 നാണ് മെറ്റ എന്ന ട്രേഡ്മാർക്കിനു വേണ്ടി ഫേസ്ബുക്ക് ഫയൽ ചെയ്തത്.എന്നാൽ ഇതിന് മുൻപ് അരിസോണ ആസ്ഥാനമായുള്ള കമ്പനി മെറ്റ പേരിന് വേണ്ടി അപേക്ഷ നൽകിയെന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.
മെറ്റാ പിസികളുടെ സ്ഥാപകരായ ജോ ഡാർജറും സാക്ക് ഷട്ടും വ്യാപാരമുദ്രയ്‌ക്കുള്ള അപേക്ഷ ഉപേക്ഷിക്കാൻ തയ്യാറാണെനാണ് സൂചന. ഇരുവരും അങ്ങനെ ചെയ്യാൻ ഫേസ്ബുക്കിൽ നിന്ന് 20 മില്യൺ ഡോളർ (എകദേശം 148.67 കോടി) ആവശ്യപ്പെട്ടു. ഈ തുക അവരുടെ സ്വന്തം കമ്പനിയുടെയും ഉൽപ്പന്നങ്ങളുടെയും റീബ്രാൻഡിംഗിനായി ചെലവഴിക്കും.കോടികൾ ചിലവഴിക്കേണ്ടി വന്നാലുംഫേസ്ബുക്കിന് അതിന്റെ പുതിയ മോണിക്കർ ട്രേഡ്മാർക്ക് നേടേണ്ടത് ഇപ്പോൾ അഭിമാന പ്രശ്‌നം ആയിരിക്കുകയാണ്.
Comments