ഫ്രീടൗൺ: ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 92 പേർ വെന്തുമരിച്ചു. അപകടത്തിൽ ടാങ്കർ ലോറിയിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ലോറിയിൽ നിന്നും പുറത്തേയ്‌ക്കൊലിച്ച പെട്രോൾ ശേഖരിക്കാൻ ആളുകൾ തടിച്ചുകൂടുകയായിരുന്നു. ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിൽ വെള്ളിയാഴ്‌ച്ച രാത്രിയാണ് അപകടമുണ്ടായത്.
ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപടകടത്തിൽ കുറച്ച് പേർക്ക് സാരമായ പരിക്കുകൾ മാത്രമാണ് ഉണ്ടായത്. ഇന്ധന ശേഖരണത്തിനിടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് 92 പേർ വെന്തുമരിച്ചത്. 30 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ബസിലുണ്ടായിരുന്നവരും പ്രദേശവാസികളും പുറത്തേയ്‌ക്കൊലിച്ച പെട്രോൾ ശേഖരിക്കാനായി വലിയ കുപ്പികളുമായി ഓടിക്കൂടുകയായിരുന്നു. മരിച്ചവർക്ക് ആദരാജ്ഞലി നേർന്ന് പ്രസിഡന്റ് മാഡ ബയോ എത്തി. ഉപരാഷ്‌ട്രപതി ജൽദേഹ് ജലോഹ് സ്ഥലവും ആശുപത്രിയും സന്ദർശിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
Comments