കൊറോണകാലത്ത് സമുദ്രങ്ങളിലേയ്ക്ക് ഒഴുകി എത്തിയത് 25,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളെന്ന് പഠന റിപ്പോർട്ട് . 8 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആഗോളതലത്തിൽ സമുദ്രങ്ങളെ മലിനപ്പെടുത്തി ഒഴുകിയെത്തിയത് . ഇത് നിയന്ത്രണാതീതമായ കാലാവസ്ഥാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യത്തിൽ നിന്നാണ് പ്ലാസ്റ്റിക് കൂടുതലും അടിഞ്ഞുകൂടുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. കൊറോണ മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ പുറന്തള്ളലും ആഗോള സമുദ്രങ്ങളിലെ പ്രശ്നങ്ങളും എന്ന പഠനറിപ്പോർട്ടിൽ 193 രാജ്യങ്ങളിൽ നിന്ന് 8.4 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ചതായി പറയുന്നു.
ഇത്തരം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമുദ്രജീവികൾ വഴി ഉൾക്കടലിലേയ്ക്ക് എത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വികസ്വര രാജ്യങ്ങളിൽ മെച്ചപ്പെട്ട മെഡിക്കൽ മാലിന്യ സംസ്കരണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു . പ്ലാസ്റ്റിക് മാലിന്യത്തിന്റെ 46 ശതമാനവും ഏഷ്യയിൽ നിന്നാണെന്നും പഠനം വെളിപ്പെടുത്തി. ഇതിൽ ഏറെയും മാസ്കുകളും മറ്റുമാണ് . യൂറോപ്പിൽ നിന്ന് 24 ശതമാനവും വടക്കൻ, തെക്കേ അമേരിക്കയിൽ 22 ശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രങ്ങളിലെത്തിയത് .
Comments