ന്യൂഡൽഹി : പദ്മഭൂഷൻ പുരസ്ക്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര . പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും , എന്നാൽ ഇത് കാണാൻ തന്റെ മാതാപിതാക്കളോ, മകളോ ഇല്ലായെന്നത് വേദനിപ്പിക്കുന്നുണ്ടെന്നും മലയാളത്തിന്റെ പ്രിയ ഗായിക പറഞ്ഞു.പദ്മശ്രീ പുരസ്കാരം വാങ്ങുമ്പോൾ മകൾ ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു .
പുരസ്ക്കാരം ലഭിച്ചതിന്റെ ആഹ്ലാദം പങ്ക് വച്ച ചിത്ര പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു . കുട്ടികളുടെ അവകാശങ്ങൾ, കൊറോണ കാലത്ത് കലാകാരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ഉന്നതരുമായി പങ്കുവച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായും ചിത്ര പറഞ്ഞു .
1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്‌ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.
Comments