തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുൻ എസ്എഫ്‌ഐ പ്രവർത്തക അനുപമയുടെ സത്യാഗ്രഹം 6 ദിവസം പിന്നിട്ടു. അനധികൃതമായി ദത്ത് നൽകിയ തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യം ഉന്നയിച്ചാണ് അനുപമ സമരം ചെയ്യുന്നത്. ശിശുക്ഷേമ സമിതി ഓഫീസിന് മുൻപിലാണ് സമരം. 24 മണിക്കൂറും അനുപമയും കുഞ്ഞിന്റെ പിതാവ് അജിത് കുമാറും ശിശുസമിതി ഓഫീസിന് മുൻപിലാണ് കഴിച്ച് കൂട്ടുന്നത്. നിർത്തിയിട്ട വാഹനത്തിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്.
അതേസമയം അനുപമയുടെ സമരത്തിനിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്.സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന അനുപമയുടെ സമരത്തിനെതിരെ സൈബർ ആക്രമണവുമായി ഇടത് പ്രൊഫൈലുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് അനുപമ രംഗത്തെത്തിയിരുന്നു.രൂക്ഷമായ വിമർശനങ്ങളാണ് അനുപമ സിപിഎമ്മിനെതിരെയും സമിതിക്കെതിരെയും ഉന്നയിച്ചത്. പാർട്ടി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. മുഖം രക്ഷിക്കാൻ അനുപമയുടെ അച്ഛനും കേസിലെ പ്രതിയുമായ ജയചന്ദ്രനെ പേരൂർക്കട ലോക്കൽകമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു.
Comments