കോട്ടയം : ഹലാൽ ഭക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്. ഹലാൽ ഭക്ഷണം വർഗ്ഗീയതയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ച ദേവസ്വം ബോർഡിന്റെ നടപടിയെയും പിസി ജോർജ് വിമർശിച്ചു.
ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്ലീങ്ങൾക്ക് നിർബന്ധമുള്ള കാര്യമാണ്. മാവ് കുഴയ്‌ക്കുമ്പോൾ മൂന്ന് തവണ ഇതിൽ തുപ്പും. ഇതാണ് നമ്മൾ കഴിക്കുന്നത്. ശബരിമലയിൽ എത്തിച്ച ഹലാൽ ശർക്കരയിലും ഇവർ തുപ്പിക്കാണും. ഇതാണ് അപ്പവും അരവണയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. തുപ്പിയത് എങ്ങിനെ കഴിക്കാനാകും. ഹലാൽശർക്കര കൊണ്ട് ഉണ്ടാക്കിയ അരവണ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
തുപ്പലില്ലാതെ ഒരു മുസ്ലീം ഹോട്ടലിൽ നിന്നു പോലും ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഭക്ഷണത്തിൽ തുപ്പുക ഇവർക്ക് നിർബന്ധമുള്ളകാര്യമാണ്. ഇത് നിഷേധിച്ചിട്ട് കാര്യമില്ല. 2016 ലെ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ ഖത്തീബ് തന്റെ ശരീരത്തിൽ തുപ്പി. ഇത് അവരുടെ വിശ്വാസമാണ്. അതിന് ഞാൻ നിന്നുകൊടുത്തു. ഖത്തീബ് പോയപ്പോൾ താൻ കുളിച്ചെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
കാന്തപുരം അബൂബക്കർ മുസ്ലിയാരെ കാണാൻ പോയ അനുഭവവും പിസി ജോർജ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ, തുപ്പിയില്ലെങ്കിൽ മനുഷ്യൻ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. അത് അവരുടെ വിശ്വാസമാണ്. നമ്മൾ ആ തുപ്പൽ വാങ്ങേണ്ടെന്നാണ് തന്റെ അഭിപ്രായം. അവർ അവരുടെ വിശ്വാസ പ്രകാരം ജീവിച്ചോട്ടെ. എന്നാൽ മറ്റുള്ളവരും അങ്ങിനെ ചെയ്യണമെന്ന് നിർബന്ധിക്കരുത്.
അച്ചായന്മാർ സോഷ്യലിസം പ്രസംഗിച്ച് നടക്കുകയാണ്. ഈ സമയം നമ്മുടെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുകയാണ്. ഇക്കൂട്ടർക്ക് എന്തുമാകാമെന്ന ചിന്തയാണ്. ഇതെല്ലാം ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം ഇവിടുത്തെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമുണ്ട്. നൂറോളം ഹിന്ദു- ക്രിസ്ത്യൻ കുട്ടികളെ തട്ടിക്കൊണ്ടു പോയ കണക്ക് തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments