കാൻപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ കരുതലോടെ ഇന്ത്യ. ഓപ്പണറായ ശുഭ്മാൻ ഗില്ലിന് അർധസെഞ്ചുറി. 81 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. ഗില്ലിന്റെ നാലാം അർധശതകമാണിത്. വില്യം സോമർവില്ലെയും പന്തിലാണ് ശുഭ്മാൻ അർധസെഞ്ച്വറി നേടിയത്. അതേസമയം, ഇന്ത്യയ്‌ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണറായ മായങ്ക് അഗർവാളിന്റെ(13)വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ചേതേശ്വർ പൂജാരയാണ്(15) ശുഭ്മാൻ ഗില്ലിനൊപ്പം ക്രീസിലുള്ളത്.
ടോസ് ജയിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ അജിൻക്യാ രഹാനെയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. സ്പിൻ ബൗളിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റ്സ്മാന്മാരുടെ ക്ഷമയും പ്രധാന ഘടകമാകുമെന്നാണ് വിലയിരുത്തൽ.
ശ്രേയസ്സ് അയ്യരും സൂര്യകുമാർ യാദവും ആദ്യ ടെസ്റ്റിനിറങ്ങുന്ന മത്സരത്തിൽ രാഹുൽ ദ്രാവിഡെന്ന മികച്ച പരിശീലകന്റെ കീഴിൽ ആദ്യ പരമ്പര വിജയിച്ച് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
Comments