മുംബൈ: ഐ.പി.എല്ലിന്റെ ഓപ്പൺ ബിഡിൽ മലയാളിതാരത്തെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണെ പൊതുലേലത്തിലേക്ക് വിട്ടുകൊടുക്കില്ലെന്നാണ് തീരുമാ നിച്ചിരിക്കുന്നത്. പുതിയ സീസണിലെ നായകനും സഞ്ജു തന്നെയായിരിക്കുമെന്നാണ് രാജസ്ഥാന്റെ തീരുമാനം.
ഒരു താരത്തെ മാത്രം നിലനിർത്തുകയാണെങ്കിൽ 16 കോടിയാണ് ഔദ്യോഗികമായി നൽകേണ്ടത്. എന്നാൽ താരവുമായി 14 കോടിക്ക് കരാർ ഉറപ്പിച്ചെന്നാണ് സൂചന. ബാറ്റിംഗിൽ കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനത്തോടെ ടീമിനെ നയിച്ച സഞ്ജു ഇത്തവണയും ടീമിനെ നയിക്കുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചു. കഴിഞ്ഞ തവണ 8 കോടി രൂപയ്‌ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ ഉറപ്പിച്ചത്
വിദേശതാരങ്ങളിൽ ജോസ് ബട്‌ലർ, ജോഫ്രാ ആർച്ചർ, ലിയാം ലിവിംഗ്‌സറ്റോൺ, മഹാരാഷ്‌ട്ര താരം യശ്വസി ജയ്‌സ്വാൾ എന്നിവരേയും നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.ഇതിനിടെ ഓൾറൗണ്ടർ ബെൻസ്‌റ്റോക്‌സിന്റെ പേര് ഒരു ചർച്ചയിലും വന്നിട്ടി ല്ലെന്നതും ശ്രദ്ധേയമാണ്.
നാലു താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താനാവുക. ബാക്കി എല്ലാ താരങ്ങളേയും ലേലത്തിനായി വിട്ടുനൽകണം. ആകെ 48 കോടിരൂപയാണ് ഈ സീസണിൽ ഇനി രാജസ്ഥാന് ലേലത്തിനായി മുടക്കാനാവുക.
Comments