ദിവസവും പലതരം ഭക്ഷണം കഴിക്കുന്നവരാണ് മനുഷ്യർ. ഇഷ്ടഭക്ഷണം കഴിക്കാനായി എത്രരൂപവേണമെങ്കിലും മുടക്കാൻ നമുക്ക് മടിയുമില്ല. എന്നാൽ മണ്ണ് തിന്നുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ. ഒരുപക്ഷെ കുട്ടിക്കാലത്ത് മണ്ണ് തിന്ന കഥകൾ ഒരോരുത്തർക്കും പറയാനുണ്ടാകും.. മണ്ണ് തിന്നുന്ന മനുഷ്യരോ. എന്ന് ആശ്ചര്യപ്പെടുന്നവരുമുണ്ടാകും.. എന്നാലിതാ അറുപത് വർഷമായി മണ്ണ് തിന്നുകയാണ് ഉത്തർപ്രദേശിലെ ഒരു മുത്തശ്ശി. എങ്ങനെയാണ് കുസ്മാവതിയെന്ന മുത്തശ്ശി മണ്ണിനെ ഇഷ്ട ഭക്ഷണമാക്കിയതെന്ന് നോക്കാം.
80 വയസ്സുകാരിയായ കുസ്മാവതിയ്‌ക്ക് ഒരുദിവസം പോലും മണ്ണ് തിന്നാതെ ജീവിക്കാനാകില്ല. തന്റെ ഇരുപതാമത്തെ വയസ്സ് മുതൽ മണ്ണ്ഭക്ഷിച്ചാണ് കുസ്മാവതി ജീവിക്കുന്നത്. വെറുതെ മണ്ണ് കഴിക്കുകയല്ല ചെയ്യുന്നത്. ഇതിൽ ചെറിയൊരു കൗതുകവുമുണ്ട്. വൃത്തിയായി കഴുകി ഉണക്കിയ മണ്ണാണ് മുത്തശ്ശി കഴിക്കുന്നത്. കുസ്മാവതിയുടെ ജീവൻ നിലനിർത്തുന്നതും ഈ മണ്ണ് തന്നെയാണ്.
കുസ്മാവതിയ്‌ക്ക് തന്റെ 20-ാം വയസ്സിൽ ഒരു വയറുവേദന വന്നു. അന്ന് ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടും മരുന്നുകൾ മാറി മാറി കഴിച്ചിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് ബന്ധുക്കളുടെ നിർദ്ദേശപ്രകാരം ഒരു ആയൂർവേദ വൈദ്യനെ കണ്ടത്. ആദ്യമൊക്കെ വിസമ്മതിച്ചെങ്കിലും വേദന സഹിക്കവയ്യാതെ കുസ്മാവതി വൈദ്യനെ കാണാൻ പോവുകയായിരുന്നു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് കുസ്മാവതി മണ്ണ് ഭക്ഷിക്കാൻ തുടങ്ങിയത്. മണ്ണ് കഴുകി സൂര്യപ്രകാശത്തിൽ ഉണക്കിയെടുത്താണ് മുത്തശ്ശി കഴിക്കുന്നത്. ഇത് ശീലമാക്കിയതോടെ കുസ്മാവതിയുടെ വയറുവേദനയും പമ്പ കടന്നു. അന്ന് മുതൽ ഇന്നു വരെ കുസ്മാവതി കഴുകി വൃത്തിയാക്കിയ മണ്ണാണ് എല്ലാ നേരവും ഭക്ഷിക്കാറുള്ളത്. കുസ്മാവതിയുടെ ഇഷ്ട ഭക്ഷണവും മണ്ണാണ്.
കുസ്മാതി മണ്ണ് തിന്നുന്നതിൽ മക്കളും ബന്ധുക്കളുമെല്ലാം എതിരാണ്. കഴിക്കരുതെന്ന് പലതവണ വിലക്കാറുമുണ്ട്. ബന്ധുക്കളുടെ വഴക്ക്കേട്ട് പലതവണ മണ്ണ് ഭക്ഷിക്കുന്നത് നിർത്താൻ ശ്രമിച്ചെങ്കിലും ഒരു ദിവസം പോലും മുത്തശ്ശിയ്‌ക്ക് ഉറങ്ങാൻ സാധിച്ചില്ല. ഇപ്പോൾ വിലക്കുകൾക്കും വിമർശനങ്ങൾക്കും ഒന്നും തന്നെ കുസ്മാവതി ചെവികൊടുക്കാറുമില്ല. ഒരു കാര്യം മറക്കേണ്ട. എങ്ങനെയാണ് ഇവർക്ക് മണ്ണ് കഴിക്കാൻ സാധിക്കുന്നത് എന്നത് കണ്ടത്തേണ്ടതാണ്. അതിനാൽ ആരും തന്നെ പരീക്ഷിച്ച് നോക്കരുത്.
Comments