കാബൂൾ: താലിബാൻ ആക്രമണ സമയത്ത് ജനങ്ങളെ ഒറ്റപ്പെടുത്തി നാടുവിട്ട മുൻ അഫ്ഗാൻ പ്രസിഡന്റിന് കൂച്ചുവിലങ്ങിട്ട് യു.എ.ഇ ഭരണകൂടം. കാബൂളിൽ നിന്നും പലായനം ചെയ്ത അഷ്റഫ് ഗാനിക്ക് ഗൾഫ് മേഖലയിൽ തന്റെ രാഷ്ട്രീയ പ്രവർത്തനം തുടരാനുള്ള അവസരമാണ് ഇല്ലാതായത്. താലിബാന്റെ സമ്മർദ്ദമല്ലെന്നും തങ്ങളുടെ രാജ്യത്തെ നിയമം അനുസരിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിന് നിയന്ത്രണമുള്ളതെന്നും യു.എ.ഇ അറിയിച്ചു.
അഷ്റഫ് ഗാനിയുടേയും മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടേയും എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരുത്തിയിരിക്കുന്നു. ദുബായ് മുതൽ വിവിധ യു.എ.ഇ നഗരങ്ങളിൽ താമസിക്കുന്നവർക്കാണ് നിയന്ത്രണം. അഷ്റഫ് ഗാനി, അത്താ മുഹമ്മദ് നൂർ, മോഹിബ് എന്നിവർക്കാണ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുള്ളത്.
യു.എ.ഇ എല്ലാവർക്കും അഭയം നൽകുന്ന ഭൂവിഭാഗമാണ്. എന്നാൽ അവിടം എല്ലാവരുടേയും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനുള്ള സ്ഥലമാക്കി മാറ്റരുത്. മുൻപ് പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോവിനും മുൻ തായ്ലന്റ് പ്രധാനമന്ത്രിക്കും ഇതുപോലുള്ള നിബന്ധനകൾ ബാധകമായിരുന്നുവെന്നും യു.എ.ഇ അറിയിച്ചു.
Comments