ന്യൂഡൽഹി: സ്വതന്ത്ര ഭാരതത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്താൻ മുഖ്യപങ്കാളിത്തം വഹിച്ചത് രാജ്യത്തെ ശാസ്ത്രസമൂഹമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ശാസ്ത്രസംഭാവനകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സുസ്ഥിരതയും വികസനവും സാദ്ധ്യമാക്കിയത് ശാസ്ത്രലോകവും ശാസ്ത്രജ്ഞന്മാരുമാണ്. ഇന്ത്യ എല്ലാ മേഖലയിലും കുതിക്കുന്നതിന്റെ പിന്നിലും ശാസ്ത്രത്തിന്റെ വിജയമാണ്. കഴിഞ്ഞ ഏഴുവർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ശാസ്ത്ര മേഖല വലിയ കരുത്താണ് നേടിയതെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തിന് മുന്നിൽ മാതൃകയാണ്. ശാസ്ത്രസാങ്കേതിക ഗവേഷണ രംഗത്ത് ഇന്ത്യ 25 വർഷത്തേക്കുള്ള ശക്തമായ പദ്ധതികൾ ആവിഷ്ക്കരിച്ചാണ് മുന്നേറുന്നത്. സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തിലെത്തുമ്പോൾ ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമായി ഇന്ത്യ മാറുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
Comments