പോലീസിനും സർക്കാർ സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തി മതഭീകര വാദികൾ താവളമാക്കിയ 22 കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഭീതിത സാഹചര്യത്തിലേക്ക് സുരേന്ദ്രൻ വിരൽ ചൂണ്ടിയത്.
22 കേന്ദ്രങ്ങളിൽ പൊലീസിന് യാതൊരു വിധ പരിശോധനയും നടത്താൻ സാധിക്കുന്നില്ലെന്നും. സമൻസ് നൽകാൻ പോലും ഇത്തരം കേന്ദ്രങ്ങളിൽ പൊലീസിന് പ്രവേശനം ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന് അന്വേഷണം നടത്താൻ സാധിക്കാത്ത ഇത്തരം കേന്ദ്രങ്ങൾ മതഭീകരവാദികൾ സുരക്ഷിത താവമാക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന് അന്വേഷണം നടത്താൻ സാധിക്കാത്ത 14 കേന്ദ്രങ്ങൾ കേരളത്തിലുണ്ടെന്ന്,മുല്ലപ്പള്ളിരാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ,പാർലിമെന്റിൽ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ ഇത്തരം താവളങ്ങളുടെ എണ്ണം 22 ആയി വർധിച്ചുവെന്നും സുരേന്ദ്രൻവ്യക്തമാക്കി.
കരുനാഗപ്പള്ളി,മൈനാഗപ്പള്ളി,മഞ്ചേരി,കോഴിക്കോട്,കുറ്റിച്ചിറ,എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ തുടങ്ങി സ്ഥലപ്പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്റെ ആരോപണം.
കരുനാഗപ്പള്ളിയിൽ പോപുലർ ഫ്രണ്ട് ഓഫീസ് പരിശോധന വിവരം പോലീസിൽ നിന്നും തീവ്രവാദികൾക്ക് ചോർത്തി നൽകിയെന്നും, പരിശോധയുടെ പേരിൽ നടത്തിയത് പ്രഹസനനാടകം ആണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.പൊലീസിലെ തീവ്രവാദ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു സുരേന്ദ്രൻ.
കരുനാഗപ്പള്ളിയിലെ പോലീസ് പരിശോധന പകർത്താൻ മാദ്ധ്യമ പ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നതായും,വാർത്ത റിപ്പോർട് ചെയ്യുന്നത് മാദ്ധ്യമ പ്രവർത്തകരുടെ ജീവൻ അപകടത്തിലാവാൻ കാരണമാവുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യ്കതമാക്കിയതായും സുരേന്ദ്രൻ പറഞ്ഞു.
പോലീസ് ഗോബാക്ക് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു കരുനാഗപള്ളിയിലെ പരിശോധനയെ പോപ്പുലർഫ്രണ്ടുകാർ നേരിട്ടത്.
ഐഎസ്,അൽ-ക്വയ്‌ദ,ലക്ഷർ ഇ തോയ്‌ബ തുടങ്ങിയ ഭീകരവാദ സംഘടനകളുടെ സ്ലീപർസെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലും അതീവ പ്രാധാന്യം അർഹിക്കുന്നതാണ്.
Comments