ന്യൂഡൽഹി: രാജ്യത്തെ ജനത മാലിന്യത്തിനെ ഉപയോഗിക്കാനും അതിൽ നിന്ന് ഗുണകരമായവ വേർതിരിച്ച് മൂല്യമുണ്ടാക്കാനും തയ്യാറാകണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ ഊർജ്ജ ഉപയോഗത്തിൽ പ്രകൃതി സൗഹൃദ ഹൈഡ്രജൻ ഉപയോഗിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയിലെ വിദഗ്ധരുടെ പ്രത്യേക സമ്മേളനത്തിലാണ് ഗഡ്കരി ഊർജ്ജ നയം വിശദീകരിച്ചത്.
‘രാജ്യത്തെ മാലിന്യത്തിന്റെ പേരിൽ വിഷമിക്കുകയല്ല വേണ്ടത്. അതിൽ നിന്ന് മൂല്യമുണ്ടാക്കലാകണം ലക്ഷ്യം. പല മേഖലകളിലും അത്തരം പരിശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഒപ്പം പ്രകൃതി സൗഹൃദമായ ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കാനും തയ്യാറാകണം. പൊതുവാഹന ഗതാഗത മേഖലയിൽ ബസ്സുകളും ട്രക്കുകളും നാലുചക്രവാഹനങ്ങളും എത്രയും വേഗം ഹൈഡ്രജനിലേക്ക് മാറുക എന്നതാണ് അഭികാമ്യം.’ നിതിൻ ഗഡ്കരി പറഞ്ഞു.
നഗരങ്ങളിലെ ഖരമാലിന്യത്തിൽ നിന്നും പരമാവധി ഹൈഡ്രജൻ വാതകം ഉൽപ്പാദിപ്പിക്കുന്ന സംവിധാനത്തിലേക്ക് രാജ്യം നീങ്ങുകയാണ്. പൊതുഗതാഗത രംഗത്തെ പരമാവധി വാഹനങ്ങൾ ഇനി ഹൈഡ്രജനിലേക്ക് നീങ്ങണം. അതിന് മലിനജലവും ഖരമാലിന്യവും സംസ്‌ക്കരിച്ച് അതിൽ നിന്നാണ് ഹൈഡ്രജൻ വാതകം ഉണ്ടാക്കുന്നത്. ഫരീദാബാദിലെ ഗവേഷണ ശാല ഹൈഡ്രജൻ വാതകം വേർതിരിക്കുന്ന സംവിധാനം വികസിപ്പിച്ചതും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.
Comments