മുംബൈ:ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആദ്യ ഇന്നിംഗ്സിൽ പത്ത് വിക്കറ്റുകളും കൊയ്തെടുത്ത് ന്യൂസിലാൻഡ് താരവും ഇന്ത്യൻ വംശജനുമായ അജാസ് പട്ടേൽ.ഒരു ഇന്നിങ്‌സിൽ പത്ത് വിക്കറ്റെന്ന അപൂർവ്വ നേട്ടമാണ് അജാസ് സ്വന്തമാക്കിയത്. 119 റൺസ് വഴങ്ങി പത്ത് വിക്കറ്റ് വീഴ്‌ത്തിയതോടെ ഇന്ത്യ 325 റൺസിന് പുറത്തായി.
ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 109.5 ഓവറിലാണ് 325 റൺസെടുത്തത്. ഇന്ത്യൻ താരം അനിൽ കുംബൈ ഇഗ്ലണ്ട് താരം ജിം ലേക്കർ എന്നിവർക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ക്രിക്കറ്റ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റുകളും വീഴ്‌ത്തുന്നത്.മുംബൈയിൽ ജനിച്ച് എട്ടാം വയസിൽ കുടിയേറിയ താരമാണ് അജാസ് പട്ടേൽ.
സെഞ്ചുറി നേടിയ ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 311 പന്തുകൾ നേരിട്ട അഗർവാൾ 17 ഫോറും നാലു സിക്‌സും സഹിതം 150 റൺസെടുത്തു. ടെസ്റ്റിലെ കന്നി അർധസെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ 128 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു.
Comments