സന്താനഗോപാലനായി മഹാവിഷ്ണു; തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്താനഗോപാലനായി മഹാവിഷ്ണു; തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 10:27 pm IST
FacebookTwitterWhatsAppTelegram

നവോഥാന കേരളത്തിനായി പെരുമ്പറ മുഴക്കിയ കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ എറണാകുളത്തെ തൃപ്പൂണിത്തുറ. രാജവംശത്തിന്റെ കഥകളോടും ഐതിഹ്യങ്ങളോടും ചേർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം. പഴയ കൊച്ചി രാജവംശത്തിലെ എട്ട് രാജ ക്ഷേത്രങ്ങളിലൊന്ന് എന്ന വിശേഷണവും ഈ പൂർണ്ണത്രയീശ ക്ഷേത്രത്തിനുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷകനായി സന്താന ഗോപാല രൂപത്തിൽ വിഷ്ണുവിനെ ആരാധിക്കുന്ന പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!

കൊച്ചി രാജവംശത്തിലെ പുരാതനങ്ങളായ എട്ട് രാജ ക്ഷേത്രങ്ങളിൽ ഒന്നായാണ് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം അറിയപ്പെടുന്നത്. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് വിഷ്ണുവിനാണ്. പൂർണ്ണം, ത്രയം, ഈശൻ എന്നീ മൂന്നു വാക്കുകളിൽ നിന്നാണ് പൂർണ്ണത്രയീശൻ എന്ന പേരുവന്നത്. എല്ലാം തികഞ്ഞ അറിവിന്റെ ഈശൻ എന്നും പൂർണ്ണ ത്രയീശനെ വിശേഷിപ്പിക്കാറുണ്ട്. ആവനാഴി അഥവാ പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്ത ഇടമായതിനാലാണ് സ്ഥലപ്പേര് തൃപ്പൂണിത്തുറ എന്ന് വന്നതെന്നാണ് മറ്റൊരു ഐതിഹ്യം.

ഒരിക്കൽ ഒരു ബ്രാഹ്മണന് പിറന്ന 9 കുട്ടികളും തൽക്ഷണം മരിക്കുകയുണ്ടായി. ശേഷം ബ്രാഹ്മണന്റെ ഭാര്യ വീണ്ടും ഗർഭം ധരിച്ചു. പിറക്കാൻ പോകുന്ന കുഞ്ഞിനെ എങ്കിലും വളർത്താൻ ആഗ്രഹിച്ച ബ്രാഹ്മണൻ ദ്വാരകയിലെത്തി ഭഗവാൻ ശ്രീകൃഷ്ണനെ സന്ദർശിച്ച് സങ്കടമുണർത്തിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കാൻ കനിവുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്നു അർജ്ജുനൻ കുട്ടിയെ രക്ഷിക്കാമെന്ന് ഏൽക്കുകയായിരുന്നു.

കുഞ്ഞിന്റെ സുരക്ഷ ഏറ്റെടുത്ത അർജ്ജുനൻ പ്രസവ സമയത്ത് ശരകൂടം തീർത്ത് കാവൽ നിന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാൻ പോലും മാതാപിതാക്കൾക്ക് സാധിച്ചില്ല. വാക്കു പാലിക്കാൻ കഴിയാത്തതിൽ അതീവ ദഃഖിതനായ അർജുനൻ അഗ്‌നിയിൽ ചാടി ജീവൻ ത്യജിക്കാൻ ഒരുങ്ങി. എന്നാൽ ഭഗവാൻ കൃഷ്ണൻ, അർജ്ജുനനെ അതിൽ നിന്നും പിന്തിരിപ്പിച്ച് പിന്നീട് രണ്ടുപേരും കൂടി കുട്ടിയെ തേടിയിറങ്ങി. ഒടുവിൽ വൈകുണ്ഠത്തിലെത്തിയപ്പോൾ പത്തുകുട്ടികളും മഹാവിഷ്ണുവിന്റെ പക്കൽ കളിച്ചു നടക്കുന്നതാണ് കണ്ടത്.

ശ്രീകൃഷ്ണനെയും അർജ്ജുനനേയും ഒരുമിച്ച് കാണുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്ന് മഹാവിഷ്ണു അറിയിച്ചു. ശേഷം ബ്രാഹ്മണന്റെ പത്തുമക്കളേയും, പൂജിക്കാൻ ഒരു വിഗ്രഹവും അർജ്ജുനനെ ഏൽപിച്ചു. കുട്ടികളെ ബ്രാഹ്മണന് കൊടുത്ത ശേഷം അർജ്ജുനൻ വിഗ്രഹം തൃപ്പൂണിത്തുറയിൽ പ്രതിഷ്ഠിച്ചു. സമീപത്തു നിന്നും പിഴുതെടുത്ത എള്ളു പിഴിഞ്ഞുണ്ടാക്കിയ എണ്ണകൊണ്ട് വിളക്കും തെളിച്ചുയെന്നാണ് ക്ഷേത്രത്തിനു പിന്നിലെ ഐതീഹ്യം.

എഡി 947ലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം. എന്നാൽ ഇതിനും കൃത്യമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ 1990കളിൽ ഇവിടെയുണ്ടായ തീപിടുത്തത്തിൽ ക്ഷേത്രം നശിക്കപ്പെട്ടുവെന്നും പിന്നീടാണ് ഇന്നു കാണുന്ന ക്ഷേത്രം നിർമ്മിച്ചതെന്നും ചരിത്രം പറയുന്നുണ്ട്. അന്ന് എളുപ്പത്തിൽ തീ പിടിക്കുന്ന മരങ്ങൾ ഒഴിവാക്കി ലോഹങ്ങളാണ് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ കൂടുതലായും ഉപയോഗിച്ചത്.

ക്ഷേത്രത്തിൽ ഇപ്പോഴുള്ള പഞ്ചലോഹ വിഗ്രഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹങ്ങളിലൊന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായ സമയത്ത് വിഗ്രഹം സുരക്ഷിതമായി ഇരിക്കുവാൻ വേണ്ടി മേൽശാന്തി വിഗ്രഹം കുളത്തിലിട്ടുവത്രെ. ക്ഷേത്രത്തിലെത്തിയ പടയാളികൾ ശാന്തിക്കാരനെ കൊലപ്പെടുത്തിയെന്നും ക്ഷേത്രം അക്രമിച്ചുവെന്നും പറയുന്നു. പിന്നീട് കുളത്തിലെറിഞ്ഞ ആ വിഗ്രഹം കണ്ടെടുക്കുവാൻ ആകാത്തതിനാൽ നിർമ്മിച്ചതാണ് നാലടിയിലധികം ഉയരത്തിലുള്ള ഇപ്പോഴത്തെ പഞ്ചലോഹ വിഗ്രഹം.

സന്താനഗോപാലനായാണ് വിഷ്ണുവിനെ ഇവിടെ ആരാധിക്കുന്നത്. ഇവിടെയെത്തി പ്രാർഥിച്ചാൽ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. കഷ്ടകാലം മാറുവാൻ ഇവിടെ പ്രാർഥിച്ചാൽ മതിയത്രെ. ഇത് കൂടാതെ ആയൂരാരോഗ്യവും ഐശ്വര്യങ്ങളും ഇവിടെ പ്രാർഥിച്ചാലുള്ള ഫലങ്ങളാണ്.

നാല് ഉത്സവങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ചിങ്ങത്തിലാണ് ഇതിൽ ആദ്യത്തെ ഉത്സവം നടക്കുന്നത്. എട്ടു ദിവസത്തെ ഉത്സവമാണിത്. തിരുവോണ നാളിൽ ആറാട്ടോടെ സമാപിക്കും. ഇത് മൂശാരി ഉത്സവം എന്നാണ് അറിയപ്പെടുന്നത്. തുലാം മാസത്തിലാണ് രണ്ടാം ഉത്സവം നടക്കുന്നത്. ക്ഷേത്രം അഗ്‌നിക്കിരയാക്കിയതിൻറ ഓർമ്മ പുതുക്കലാണ് തുലാംമാസത്തിലെ ഉത്സവം. പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവും പ്രസിദ്ധമാണ്. തൃക്കേട്ട പുറപ്പാടായി പതിനഞ്ച് ആനകളേയും എഴുന്നെള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ ദർശന പ്രാധാന്യമുള്ളത്. കുംഭമാസത്തിൽ ക്ഷേത്രത്തിൽ പറ ഉത്സവവും നടന്നു വരുന്നു.

Tags: SREE poornathrayeesa temple
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies