ന്യൂഡൽഹി:ഐസിഎംആറിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനത്തിൽ ആശ്വാസകരമായ കണ്ടെത്തൽ.ഭീതി പടർത്തുന്ന അപകടകാരികളായ കൊറോണ വകഭേദങ്ങൾക്കെതിരായി കോവിഷീൽഡ് ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.വർദ്ധിച്ചുവരുന്ന ഒമിക്രോൺ ഭീതികൾക്കിടയിൽ ഏറെ ആശ്വാസകരമാണ് പുതിയ പഠനം.സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്‌സിനുകൾക്ക് ഡെൽറ്റ ഉൾപ്പടെയുള്ള വകഭേദങ്ങളെ നേരിടാൻ കഴിയുമെന്ന് മുൻപ് തെളിഞ്ഞിരുന്നു.
കോവിഷീൽഡിന് വാക്‌സിന് വകഭേദങ്ങളെ ചെറുക്കാനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനും സാധിക്കും.കോവിഷീൽഡ് വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഉയർന്ന് പ്രതിരോധ ശേഷി നൽകും.ഇത് അപകടരമാകുന്ന വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നാണ് പഠനം.
പഠനത്തിനായി ഗവേഷകർ മൂന്ന് തരത്തിലുള്ള രക്തസാമ്പിളുകളാണ് പരിശോധിച്ചത്.കൊറോണ ഇതുവരെ വരാത്ത പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുടെ രക്തസാമ്പിൾ,കൊറോണയിൽ നിന്ന് സുഖം പ്രാപിച്ച ശേഷം വാക്‌സിനെടുത്തയാളുടെ രക്തസാമ്പിൾ,പൂർണമായും വാക്‌സിൻ എടുത്തശേഷം കൊറോണ ബാധിച്ചയാളുടെ സാമ്പിൾ എന്നിവയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്.
പഠനപ്രകാരം വാക്‌സിൻ ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കുന്നത് കൊറോണ ബാധിച്ചയാളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായും ഒരിക്കലും രോഗ ബാധിതരാകാതെ വാക്്‌സിൻ എടുത്തവരിൽ ആന്റി ബോഡിയുടെ അളവ് വർദ്ധിച്ചതായും കണ്ടെത്തി. ഇത് പൂർണമായും ഉറപ്പാക്കാൻ ഇനിയും പഠനം ആവശ്യമാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
ബൂസ്റ്റർ ഡോസുകൾ നൽകുന്നത് വാക്‌സിനുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുമെന്ന് മുൻപും കണ്ടത്തലുകളുണ്ടായിരുന്നു. ഇതേ തുടർന്ന് പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള തീരുമാനത്തിലേക്ക് പല രാജ്യങ്ങളും എത്തിയിരുന്നു.
കോവിഷീൽഡിന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോണുൾപ്പടെയുള്ള കൊറോണ വകഭേദങ്ങൾക്കെതിരെ വലിയ തോതിൽ സംരക്ഷണം നൽകുകയാണെന്ന് തെളിയുകയാണെങ്കിൽ കൊറോണ പ്രതിരോധത്തിൽ വലിയ നാഴിക കല്ലായി ഇത് മാറിയേക്കും.
Comments