തിരുവനന്തപുരം: തന്റെ ഭാവി പരിപാടി എന്താണെന്ന് വിശദീകരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. വേട്ടക്കാരനായ സിംഹത്തെ പോലെയാണ് തന്നെ സംബന്ധിച്ച് ഭരണകൂടമെന്ന് ബിനീഷ് കോടിയേരി പറയുന്നു. ഭരണകൂടം തന്റെ കാര്യത്തിൽ നീക്കുപോക്കിനാണ് ശ്രമിച്ചത്.
മറ്റൊരാളുടെ ജീവിത ദുഃഖത്തെ ഒരിക്കലും നമ്മുടെ സന്തോഷമാക്കി മാറ്റരുത്. ഇതാണ് താൻ പുലർത്തുന്ന നിലപാടുകൾ. അതുകൊണ്ടുതന്നെ ഒരു ആവശ്യവുമായി ഒരാൾ സമീപിച്ചാൽ എനിക്കാവുന്ന വിധത്തിൽ അവരെ സഹായിക്കാറുണ്ട്. ആശ്രയം ചോദിച്ചുവരുന്നവന്റെ ഉള്ളുകള്ളികൾ ചികയാനോ ഭാവിയിൽ അവരെക്കൊണ്ടു ഉപകാരസ്മരണ നിലനിർത്താനോ ആഗ്രഹിക്കാത്തവനായതു കൊണ്ടുതന്നെ വലിയൊരു സുഹൃദ് ബന്ധം ഉടലെടുക്കുകയുണ്ടായിട്ടുണ്ടെന്നും ബീനീഷ് കുറിക്കുന്നു.
തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ബിനീഷ് കോടിയേരി പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങളാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘കാശുകൊടുത്ത് എഴുതിച്ചതാണെന്ന് പറയത്തെയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘പരപ്പന… അഗ്രഹാരയിലെ കൊതുക് കടി ഒക്കെ കൊണ്ട്.. സാഹിത്യം ഒക്കെ പറയാൻ തുടങ്ങി കേട്ടോ ജോയി, ഇത് എഴുതിക്കാൻ എത്ര കൊടുത്തു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പോസ്റ്റിടുന്നതെന്നത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ 2020 ഒക്ടോബർ 29 നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്യുന്നത്. എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷം കർശന ഉപാധികളോടെയാണ് കോടതി ബിനീഷിനു ജാമ്യം നൽകിയത്.
Comments