ന്യൂഡൽഹി ; ഡോ. ബി ആർ അംബേദ്കറിന്റെ ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്ര നേതാക്കളും രാഷ്ട്രപതിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്, പ്രസിഡന്റ് രാംനാഥ് കോവിന്ദ് എന്നിവർ നേരിട്ടെത്തിയതാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. അംബേദ്കറിന്റെ 65 ാം ചരമവാർഷികമാണ് ഇന്ന്. മഹാപരിനിർവാൺ ദിനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രതിപക്ഷ എംപി മല്ലികാർജുന കാർഗെ ഉൾപ്പെടെയുള്ളവരും പാർലമെന്റിലെത്തി ഭരണഘടനാ ശിൽപിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിവും സ്ത്രീകളും ഉന്നതനത്തിനും വേണ്ടി പ്രയത്നിച്ച അംബേദ്കർ 1956, ഡിസംബർ 6 നാണ് അന്തരിച്ചത്. ഭാരത് രത്ന നൽകി രാജ്യം ആദരിച്ച മഹത് വ്യക്തിയാണ് അദ്ദേഹം.
ഭാരതരത്ന ബാബാസാഹേബ് അംബേദ്കർ ഇന്ത്യക്ക് പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതുമായ ഒരു ഭരണഘടന നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അത് രാജ്യത്തെ മുഴുവൻ ഐക്യത്തിന്റെ നൂലിൽ ബന്ധിപ്പിച്ചു. രാജ്യത്തെ ഓരോ പൗരനെയും അവരുടെ ജീവിതം മെച്ചപ്പെടുത്തി രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും എന്നും നമ്മെ പ്രചോദിപ്പിക്കുമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Comments