ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ സന്ദർശനത്തിന് മുന്നോടിയായ വിദേശകാര്യ മന്ത്രിതല യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗേ ലാവ്‌റോവും എസ്.ജയശങ്കറുമാണ് യോഗം നയിക്കുന്നത്. ഇരുരാജ്യങ്ങളുടെ വിദേശകാര്യവകുപ്പ് സെക്രട്ടറിമാരുമടക്കമാണ് യോഗത്തിൽ സംബന്ധിക്കുന്നത്.
ഭൗഗോളിക പ്രാധാന്യംകൊണ്ടു തന്നെ ഇന്ത്യയും റഷ്യയും വരുംകാലങ്ങളിലും കരുത്തുറ്റ ബന്ധം നിലനിർത്താനാണ് ശ്രമിക്കുന്നത്. എല്ലാ മേഖലകളിലും പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ റഷ്യയും തമ്മിലുള്ള ബന്ധം ദശകങ്ങളായി ശക്തമാണ്. എല്ലാ ചർച്ചകളും ഫലപ്രദ മായിട്ടാണ് ഇതുവരെ നീങ്ങിയിട്ടുള്ളത്. രണ്ടുവർഷത്തിന് ശേഷം നടക്കുന്ന ദ്വിതല മന്ത്രാലയ ചർച്ചകൾക്ക് നിർണ്ണായക പ്രാധാന്യമുണ്ടെന്നും ജയശങ്കർ പറഞ്ഞു.
അഫ്ഗാനിലെ സംഭവവികാസങ്ങളുടെ പശ്ചാസ്തലത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിലെ മാറ്റങ്ങൾ ഏറെ ശ്രദ്ധയോടടെയാണ് റഷ്യ നിരീക്ഷിക്കുന്നത്. അഫ്ഗാൻ ഭീകരവിഷയത്തിൽ താജികിസ്താനിലെ സൈനിക വിന്യാസം റഷ്യ കൂട്ടിയതും നരേന്ദ്രമോദി-പുടിൻ സംഭാഷണങ്ങളെ തുടർന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഊർജ്ജ ഉപഭോഗത്തിലും ബഹിരാകാശ രംഗത്തും സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലുമാണ് ഇന്ത്യയും റഷ്യയും കൂടുതലായി സഹകരിച്ചിരുന്നത്. എന്നാൽ കൊറോണ കാലത്ത് ആരോഗ്യമേഖലയിലും നിലവിൽ പ്രതിരോധ രംഗത്തും ശക്തമായ സഹകരണമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Comments