ന്യൂഡൽഹി: നരേന്ദ്രമോദി-പുടിൻ കൂടിക്കാഴ്ചയും ദ്വിതല മന്ത്രാലയ തല ചർച്ചകളും വരുത്തുന്ന മാറ്റം അതിശക്തമെന്ന് വിദേശകാര്യമന്ത്രാലയം. ഒപ്പിട്ടിരിക്കുന്ന 28 കരാറുകൾ ഇന്ത്യ-റഷ്യാസൗഹൃദത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നതാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു.
പ്രതിരോധ രംഗം ഏറ്റവുമധികം ശ്രദ്ധനേടുകയാണ്. ഒപ്പം അടിസ്ഥാന സൗകര്യവികസനം , മാനുഷികമായ സഹായങ്ങളെത്തിക്കുന്ന മേഖലകളി ലടക്കമാണ് സമഗ്രമാറ്റം വരുത്തുന്നതെന്നും ശൃംഗ്ല പറഞ്ഞു.
ഇരുരാജ്യങ്ങളിലേയും വാണിജ്യവ്യവസായ ശൃംഖലകൾ യോജിച്ച് പ്രവർത്തിക്കാൻ ശക്തമായ നയങ്ങളാണ് ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയിരിക്കുന്നത്. ദീർഘകാല കരാറുകളിൽ സുപ്രധാനം കാർഷിക-ഊർജ്ജ മേഖലകളിലാണെ ന്നതും ശ്രദ്ധേയമാണ്. കാർഷിക മേഖലയിലേക്കുള്ള വളങ്ങൾ, കൽക്കരി, ഉരുക്ക്, ഉൾനാടൻ ജലഗതാഗതം, തൊഴിലാളികളുടെ ക്ഷമത വർദ്ധിപ്പിക്കാനുള്ള പരി ശീലന കേന്ദ്രങ്ങൾ എന്നിവയിലടക്കമാണ് പരസ്പര ധാരണയിലെത്തിയതെന്നും ശൃംഗ്ല ചൂണ്ടിക്കാട്ടി.
Comments