കൂനൂർ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞു.സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്,മധുലിഖ റാവത്ത്,ലാൻസ് നായിക് വിവേക് കുമാർ, ബ്രിഗേഡിയർ LS ലിഡ്ഡർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
മറ്റുള്ളവരുടെ ശരീര ഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
മറ്റുള്ള മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി DNA പരിശോധന നടത്തുകയാണ്.കോപ്ടറിൽ ഉണ്ടായിരുന്ന പതിനാലു പേരിൽ രക്ഷപെട്ടത് ഒരാൾ മാത്രമാണ്.
കത്തിക്കരിഞ്ഞ നിലയിലാണ് പലരെയും അപകട സ്ഥലത്ത് നിന്നും കണ്ടെടുത്തത്.ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എംഐ 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്‌ക്ക് 12.20ന് ഊട്ടിയ്‌ക്ക് സമീപം കൂനൂരിലെ വനമേഖലയിൽ അപകടത്തിൽപെട്ടത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് വ്യോമസേന ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നു വരികയാണ്
വിംഗ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്
Comments