ബംഗളൂരു: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളും സ്‌മൈലികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്ക് കർണാടക. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ആണ് മുന്നറിയിപ്പ് നൽകിയത്.
ഇത് ഒരിക്കലും ക്ഷമിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവണതയെ താൻ അപലപിക്കുകയാണ്. ഇത്തരം ഇമോജികളോ സന്ദേശങ്ങളോ ഇടുന്നവർ വൈകാതെ നടപടി നേരിടേണ്ടി വരും. ഇവർക്കെതിരെ കടുത്ത നിയമനടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകളും സ്‌മൈലികളും വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കശ്മീരിൽ ഉൾപ്പെടെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ പോസ്റ്റ് ചെയ്തവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
Comments