ഗുവാഹത്തി: അസമിലെ ലാഹോവൽ ദിബ്രുഗഡിലുള്ള ഐസിഎംആർ-ആർഎംആർസി (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്- റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ) കേന്ദ്രം ഒമിക്രോൺ വകഭേദം കണ്ടെത്താൻ കഴിയുന്ന ഒരു കിറ്റ് വികസിപ്പിച്ചെടുത്തു. പുതുതായി വികസിപ്പിച്ച കിറ്റിന് രണ്ട് മണിക്കൂറിനുള്ളിൽ പുതിയ വകഭേദം കണ്ടെത്താനാകും.
നവംബർ 25ന് ഒമിക്റോൺ വകഭേദത്തിന്റെ ജനിതക ശ്രേണി പുറത്തിറക്കിയതിന് ശേഷം സീനിയർ സയന്റിസ്റ്റ് ഡോ ബിശ്വജിത്ത് ബോർക്കക്കോട്ടിയുടെ നേതൃത്വത്തിലുള്ള ഐസിഎംആർ-ആർഎംആർസി ശാസ്ത്രജ്ഞരുടെ ഒരു സംഘം കിറ്റ് വികസിപ്പിച്ചെടുക്കുകയായിരുന്നു.. ഐസിഎംആർ-ആർഎംആർസിദിബ്രുഗർ ആണ് കിറ്റ് ഇൻ-ഹൗസ് രൂപകൽപ്പന ചെയ്തതെന്ന് ഡോ.ബോർക്കക്കോട്ടി പറഞ്ഞു. വെറും 10 ദിവസം കൊണ്ടാണ് സംഘം കിറ്റ് വികസിപ്പിച്ചെടുത്തത്.
നിലവിൽ സീക്വൻസിംഗ് ഉപയോഗിച്ച് പുതിയ വകഭേദം കണ്ടെത്തുന്നതിന് കുറഞ്ഞത് 36 മണിക്കൂർ എടുക്കും. കൂടാതെ മുഴുവൻ ജീനോം സീക്വൻസിംഗിനും വേരിയന്റ് കണ്ടെത്തുന്നതിന് 4-5 ദിവസങ്ങൾ ആവശ്യമാണ്. ഒമിക്റോൺ വകഭേദത്തിന്റെ പ്രത്യേക സിന്തറ്റിക് ജീൻ ശകലങ്ങൾക്കെതിരെയാണ് കിറ്റ് പരീക്ഷിക്കുന്നത്.
കമ്പനി പിപിപി മോഡിൽ ബൾക്ക് കിറ്റുകൾ വികസിപ്പിക്കും. സാങ്കേതിക വിദ്യയ്‌ക്കുള്ള ലൈസൻസ് നടപടികൾ പുരോഗമിക്കുകയാണെന്നും ബിശ്വജിത് ബോർക്കക്കോട്ടി അറിയിച്ചു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം ലോകാരോഗ്യ സംഘടന ഒമിക്റോണിനെ ‘ആശങ്കയുടെ വകഭേദം’ ആയി തരംതിരിച്ചിട്ടുണ്ട്. കാരണം ഇതിന് അസാധാരണമാംവിധം ധാരാളം മ്യൂട്ടേഷനുകൾ ഉണ്ട്, അവയിൽ പലതും പുതിയതാണ്.
Comments