കൊച്ചി: കൊച്ചി: എറണാകുളത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നെടുമ്പാശേരി വഴി കേരളത്തിലെത്തുന്ന യാത്രക്കാരിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ യോഗം ചേർന്നു. ജില്ല കളക്ടറും ഡിഎംഒയും യോഗത്തിൽ പങ്കെടുത്തു.
നെടുമ്പശേരിയിലൂടെ മാത്രം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 4407 യാത്രക്കാരാണ് സംസ്ഥാനത്തേക്ക് വന്നത്. ഇവരിൽ പത്ത് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചിരുന്നു. രണ്ട് പേരുടെ ഫലം ലഭിച്ചപ്പോൾ, അതിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇനിയും എട്ട് പേരുടെ ഫലമാണ് ലഭിക്കാനുള്ളതെന്ന് മന്ത്രി അറിയിച്ചു.
വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന കർശനമാക്കും. പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും യാത്രക്കാരെ പുറത്ത് വിടുക. ഇവർക്ക് റാപ്പിഡ് ടെസ്റ്റോ, ആർടിപിസിആർ പരിശോധയോ നടത്താം. ഇതിന് പുറമെ, തുറമുഖങ്ങളിലും പരിശോധന കർശമാക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികൾക്ക് പുറമെ, വിവിധ സ്വകാര്യ ആശുപത്രികളും പരിശോധനകളിൽ സഹകരിക്കുന്നുണ്ട്. അർഹരായവർക്ക് രണ്ട് ഡോസ് വാക്‌സിൻ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Comments