ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ തോക്കിന് ഇരയായത് കൊടും ഭീകരൻ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ ഫിറോസ് അഹമ്മദ് ധാറിനെയാണ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. പുൽവാമയിലെ രാജ്പുരയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഷോപിയാൻ സ്വദേശിയാണ് ഫിറോസ് അഹമ്മദ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ പങ്കാളിയാണ് ഇയാൾ. 2018 ൽ ഷോപിയാനിലെ സയ്ൻപോരയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് പോലീസുകാർക്കാണ് ജീവൻ നഷ്ടമായത്. കൊടും ഭീകരനായ ഇയാളെ സുരക്ഷാസേന ഹിറ്റ്ലിസ്റ്റിലെ എ പ്ലസ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരുന്നത്. നിരവധി ഭീകരാക്രമണക്കേസിൽ പ്രതിയായ ഇയാളെ വധിച്ചത് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേന നേടിയ നിർണായക നേട്ടമാണ്. ഇയാളുടെ പക്കൽ നിന്നും എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം സേനാംഗങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയായ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അബ്ദു സറാറിനെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിറോസ് അഹമ്മദിനെ കൂടി സുരക്ഷാ സേന ഇല്ലാതാക്കിയത്.
Comments