ലക്നൗ : ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനുളള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രസഹമന്ത്രി സഞ്ജീവ് ബല്യാൻ . അയോധ്യയ്ക്കും കാശിക്കും ശേഷം ഇനി മഥുരയുടെ ഊഴമാണെന്നും അദ്ദേഹം മഥുരയിലെ കുട ഏരിയയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.
മഥുരയിൽ ഒരു മഹത്തായ കൃഷ്ണ ക്ഷേത്രം നിർമ്മിക്കണം . അത് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്നതാകും. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മഹാക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവും ശക്തമായി തുടങ്ങിയിട്ടുണ്ട്. കിഴക്കൻ ഭാഗത്ത് രാമക്ഷേത്രത്തിന്റെ മഹത്തായ നിർമ്മാണം നടക്കുന്നു. ബാബ വിശ്വനാഥിന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴിയും ഉദ്ഘാടനം ചെയ്തു. ഇപ്പോൾ അവശേഷിക്കുന്ന പടിഞ്ഞാറ് ഭാഗവും ശ്രീകൃഷ്ണന്റെ കൃപയാൽ ഉടൻ തന്നെ നമുക്ക് സ്വന്തമാകും . രാധാറാണിയുടെ അനുഗ്രഹം ലഭിച്ചാൽ ശ്രീകൃഷ്ണ ജന്മഗൃഹത്തിൽ മഹത്തായ നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും. – അദ്ദേഹം പറഞ്ഞു .
നേരത്തെ, മഥുരയിൽ ക്ഷേത്രം നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അവകാശപ്പെട്ടിരുന്നു. അയോദ്ധ്യയിലും കാശിയിലും ക്ഷേത്ര നിർമ്മാണങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. മഥുര തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു .
17 ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ആണ് ക്ഷേത്രം തകർത്തുകൊണ്ട് പള്ളി നിർമ്മിച്ചത്. ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്സിൽ 13.37 ഏക്കർ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. അനധികൃതമായി സ്ഥലം കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചതെന്നും, അതിനാൽ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.
Comments