കേരളത്തിലേക്കെത്തിയ കോടിക്കണക്കിനു രൂപയുടെ പിറകിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്,കണ്ണൂർ,കൊച്ചി,പാലക്കാട്,കൊല്ലം എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.തുണിക്കെട്ടുകളിലും,പച്ചക്കറി ലോറികളിലുമായി ചാക്കിൽ നിറച്ച് പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് പണം എത്തിയതായി ഇ ഡി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിൽ നടന്ന പരിശോധന തടസ്സപ്പെടുത്താൻ സംഘടിച്ചെത്തിയ പോപ്പുലർഫ്രണ്ട്കാർ ശ്രമിച്ചിരുന്നു.അറബ് രാജ്യങ്ങളിൽ പോപുലർ ഫ്രണ്ടിന്റെ സാമ്പത്തികാവശ്യങ്ങൾക്കായി ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഇ ഡി പുറത്തു വിട്ടിരുന്നു.തീവ്ര വാദ ബന്ധവും,രാജ്യവിരുദ്ധ പ്രവർത്തനങ്ങളും മുൻ നിർത്തി പോപ്പുലർഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യം ശക്തമാണ്.ഭീകരവാദ റിക്രൂട്ട്മെന്റ് അടക്കം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ രോഷവും ശക്തമാണ്മു.സ്ലിം സമൂഹത്തെ മറയാക്കി തീവ്രവാദ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ സമുദായത്തിൽ നിന്നും എതിർ ശബ്ദങ്ങൾ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇരവാദവും,മുസ്ലിം വേട്ട എന്ന പ്രചരണവുമായി സംഘടന രംഗത്തെത്തുന്നത്.മുസ്ലിം വീടുകളും,പള്ളികളും കേന്ദ്രീകരിച്ച് നടക്കുന്ന ലഘു ലേഖയിലാണ് ഇരവാദം ഉന്നയിക്കുന്നത്.
മുസ്ലിം വ്യവസായികളെയും,വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ലഘുലേഖയിൽ പറയുന്നു.സംഘ പരിവാറും,കേന്ദ്ര സർക്കാരും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത് പോപുലർ ഫ്രണ്ടിനെ മാത്രമല്ല,മുസ്ലിം സമൂഹത്തെയാണ് എന്നാണ് ലഘു ലേഖ പറഞ്ഞു വയ്‌ക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഭീകരവാദ പ്രവർത്തങ്ങളിൽ എൻഐഎ യും അന്വേഷണം നടത്തുന്നുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഭീകര വാദ പ്രവർത്തനത്തിനായി ഉപയോഗിച്ചുവെന്നും,പോപുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചതെന്നും രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നിന്നും പിടിയിലായവർ സജീവ പിഎഫ് ഐ പ്രവർത്തകർ ആയിരുന്നു.ഡൽഹി,യു പി കലാപത്തിനായി കേരളത്തിൽ നിന്നും പണം എത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകി തുടങ്ങിയതോടെയാണ് പതിവ് പോലെ മുസ്ലിം ഇരവാദവുമായി നേതൃത്വം രംഗത്തെത്തുന്നത്.
Comments