ന്യൂയോർക്ക്: ഭൂമിയെ രക്ഷിക്കാൻ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച നാസയുടെ വാഹനം കാവലേറ്റെടുത്തു. ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണ വലയത്തിലേക്ക് വരുംമുന്നേ ഉൽക്കകളേയും മറ്റ് വസ്തുക്കളേയും അങ്ങോട്ട് പോയി ഇടിച്ചുതെറിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വാഹനം നിർവ്വഹിക്കേണ്ടത്. ബഹിരാകാശത്ത് എത്തിയശേഷം വാഹനം ചിത്രങ്ങൾ പുറത്തുവിട്ടു തുടങ്ങി. ഡാർട്ട് എന്ന പേരിലാണ് ആദ്യ ഉപഗ്രഹ പ്രതിരോധ പരീക്ഷണം വിജയം കണ്ടത്.
അന്തരീക്ഷത്തിൽ ശിലാഖണ്ഡങ്ങളായി പാറി നടക്കുന്നവയും അതിശക്തമായി ഭൂമിക്ക് നേരെ വരുന്ന ഉൽക്കകളും ഭൂമിക്കെന്നും അപകടമാണ്. ഇതിനൊപ്പം നിലവിൽ വിവിധ രാജ്യങ്ങൾ വിക്ഷേപിച്ച ശേഷം നിർജീവമായ ഉപഗ്രഹങ്ങളും അവയുടെ ഭാഗങ്ങളും ബഹിരാ കാശ ഉപഗ്രഹങ്ങൾക്ക് വലിയ ഭീഷണിയാണ്. ഇതിനെയെല്ലാം നേരിടാനും അവയുടെ സഞ്ചാര പാത മാറ്റാനുമാണ് ഇടിച്ചുതെറിപ്പിക്കാൻ ശേഷിയുള്ള ഉപഗ്രഹത്തെ നാസ അയച്ചത്. ഉൽക്കകളേയും ഉപഗ്രഹങ്ങളേയും ചെറുതായൊന്ന് തട്ടിയാൽ പോലും അവ ഏറെ അകലേയ്ക്ക് നീങ്ങി സഞ്ചാരപഥം മാറിപ്പോകുമെന്നതാണ് നേട്ടം.
ബഹിരാകാശത്ത് എത്തിയ ശേഷം ഉപഗ്രഹത്തിന്റെ ഡാർകോ ടെലസ്കോപ് ക്യാമറയാണ് ആദ്യം പ്രവർത്തിച്ചുതുടങ്ങിയത്. ഡിസംബർ 7ന് നടത്തിയ ബഹിരാകാശത്തെ നിരീക്ഷണ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഭൂമിയിൽ നിന്നും 32 ലക്ഷം കിലോമീറ്റർ ദൂരത്തിലേക്കാണ് ഉപഗ്രഹം എത്തിയിരിക്കുന്നത്. നാസ മുന്നേ വിക്ഷേപിച്ച ന്യൂഹൊറൈസൺ എന്ന ഉപഗ്രഹത്തിനായി വികസിപ്പിച്ച അത്യാധുനിക ദൂരദർശിനിയാണ് ഡാർട്ടിലും ഘടപ്പിച്ചി രിക്കുന്നത്. പ്ലൂട്ടോയുടേയും അതിനപ്പുറമുള്ള ക്യൂപ്പർ ബെൽറ്റ് എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റേയും ചിത്രം എടുക്കാൻ തക്ക ശേഷിയുളള ടെലസ്കോപ്പ് ക്യാമറയാണിത്.
Comments