തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 146 കോടി രൂപ പ്രത്യേക സഹായമായി നൽകാൻ തീരുമാനം. സഹകരണ ബാങ്കുകളിൽ നിന്ന് കടമെടുത്താണ് തുക നൽകുന്നത്. മുൻപ് നൽകിയതു കൂടാതെ പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപയും കെഎസ്ആർടിസിക്ക് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിന് മുൻപിൽ അനിശ്ചിതകാല സമരത്തിലായിരുന്നു. നവംബർ മാസത്തെ പെൻഷൻ വിതരണം മുടങ്ങിയതോടെ 19 മുതലായിരുന്നു സമരം ആരംഭിച്ചത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ പ്രത്യേക സഹായം നൽകാൻ തീരുമാനിച്ചത്.
ശമ്പളവും മുടങ്ങിയതോടെ ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരത്തിലേക്ക് നീങ്ങിയിരുന്നു. ഇതേ തുടർന്ന് പിഎഫ് അടയ്ക്കുന്നതിനും മറ്റുമായി കരുതിയിരുന്ന തുകയെടുത്ത് കഴിഞ്ഞ ദിവസം മുതൽ ശമ്പളം നൽകി തുടങ്ങുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചിരുന്നു.
Comments