ന്യൂഡൽഹി: 60 വയസ്സിന് മുകളിലുള്ളവർ കൊറോണ ബൂസ്റ്റർ ഡോസ് ലഭിക്കണമെങ്കിൽ കൊമോർബിഡിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ആർഎസ്. ശർമ്മ അറിയിച്ചു.
നിലവിൽ വിവിധ രോഗം അലട്ടുന്ന വർക്ക് മുൻഗണനയുണ്ട്.ഇവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് വാക്സിൻ ലഭിക്കുക. അതിനാലാണ് അനുബന്ധ രോഗ റിപ്പോർട്ട് നിർബന്ധമാക്കിയത്.
പ്രമേഹം, വൃക്കരോഗം അല്ലെങ്കിൽ ഡയാലിസിസ്, ഹൃദയ രോഗങ്ങൾ, സ്റ്റെംസെൽ ട്രാൻസ്പ്ലാൻറ്, കാൻസർ, സിറോസിസ്, സിക്കിൾ സെൽ രോഗം, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകൾ, മസ്കുലർ ഡിസ്ട്രോഫി,ആസിഡാക്രമണം എന്നിവ ഉൾപ്പെടെ ഇരുപത് മെഡിക്കൽ കോമോർബിഡിറ്റികൾ ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ളവർ,
മൂകരുംബധിരരുംഅന്ധരുമായവർ ഉൾപ്പെടെയുള്ള ഒന്നിലധികം വൈകല്യങ്ങൾ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവർ കൊമോർബിഡിറ്റിയിൽ ഉൾപ്പെടും.
അടുത്ത ജനുവരിയിൽ പൂർണ്ണമായി വാക്സിനേഷൻ ചെയ്ത ബൂസ്റ്റർ ഡോസ് വാക്സിൻ മൂന്നാം ഡോസ് നൽകാനുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുന്നണിപ്പോരാളികൾക്കും ബുസ്റ്റർ ഡോസ് നൽകും.. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ബൂസ്റ്റർ ഡോസ്ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ രോഗം അലട്ടുന്ന 60 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന്’ അർഹതയുണ്ട്, ഡോസ് എടുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. രണ്ട് ഡോസുകൾ ലഭിച്ചവർ കോമോർബിഡിറ്റി സർട്ടിഫിക്കറ്റുമായി ചെന്ന് മൂന്നാമത്തെ ഡോസ് എടുക്കാം.
Comments