കൊച്ചി:ബാത്റൂമിൽ വെള്ളമെത്തിക്കാൻ പോലും സാധിക്കാത്തവർ ആണ് കെ റെയിൽ ഉണ്ടാക്കുന്നതെന്ന് കെ മുരളീധരൻ എം പി.രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ബാത്റൂമിൽ വെള്ളത്തിനായുള്ള കണക്ഷൻ നൽകിയിരുന്നില്ല.ഇത് പരാമർശിച്ചാണ് സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ മുരളീധരൻ പരിഹസിച്ചത്.കൊച്ചിയിൽ നടന്ന കോൺഗ്രസ്സ് സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വി വി ഐ പികളുടെ സന്ദർശനങ്ങളിൽ സാധാരണയായി താത്കാലിക ബാത്റൂമുകൾ ഉണ്ടാക്കും.രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പൂജപ്പുരയിൽ ഉണ്ടാക്കിയ ബാത്റൂമിൽ വാട്ടർ കണക്ഷൻ ഉണ്ടായിരുന്നില്ല,ബാത്ത്റൂം ഉണ്ടാക്കാൻ മാത്രമേ തനിക്ക് പെർമിഷൻ ഉണ്ടായിരുന്നുള്ളു,വാട്ടർ കണക്ഷൻ നല്കാൻ പറഞ്ഞിരുന്നില്ല എന്നാണ് കരാറുകാരൻ പറയുന്നത് രാഷ്ട്രപതി ബാത്റൂമിൽ പോയപ്പോൾ ഉദ്യോഗസ്ഥർ ബക്കറ്റിൽ വെള്ളവും കൊണ്ട് ഓടുകയായിരുന്നു.ഇതാണ് മോഡേണൈസേഷൻ,മുരളീധരൻ പരിഹസിച്ചു.
എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്ന പഴഞ്ചൊല്ലു പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥ എന്നും മുരളീധരൻ പറഞ്ഞു.
Comments