ശ്രീനഗർ: 2021 വർഷത്തിൽ ജമ്മുകശ്മീർ പോലീസ് നടത്തിയത് വൻ ഭീകരവേട്ടയെന്ന് ഐ.ജി.വിജയ് കുമാർ. 19 പാക് ഭീകരരെയടക്കം 171 പേരെയാണ് ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയതെന്ന് പോലീസ് മേധാവി പറഞ്ഞു.
ജമ്മുകശ്മീരിൽ ഇതുവരെയുള്ള വർഷങ്ങളെ അപേക്ഷിച്ച് ഭീകരർക്കെതിരെ ഏറ്റവും ഫലപ്രദമായ നടപടികളെടുക്കാൻ ജമ്മുകശ്മീർ പോലീസിന് സാധിച്ചു. സൈന്യത്തിന് മുന്നേ സഞ്ചരിക്കേണ്ട പോലീസാണ് ഭീകരരെ കണ്ടെത്തുന്നതും ജനവാസമേഖലയിലെ പോരാട്ടത്തിൽ സുരക്ഷ നൽകേണ്ടിവരുന്നതും. 11 പോലീസുദ്യോഗസ്ഥർക്ക് പരിക്കേൽ ക്കുകയും 3 പേർക്ക് വീരബലിദാനികളുമാകേണ്ടി വന്ന പോരാട്ടത്തിൽ മൂന്ന് ഭീകരരേയും വധിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് വിജയ്കുമാർ പറഞ്ഞു.
ശ്രീനഗറിലെ പാൻഥാ ചൗക്കിലുണ്ടായ പോരാട്ടത്തിലാണ് മൂന്ന് ഭീകരരെ വകവരുത്താനായത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിതി മെച്ചപ്പെട്ടെന്നും വിജയ്കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ പലതരത്തിലാണ് ഭീകരസംഘടനകൾ പ്രവർത്തിക്കുന്നത്. വടക്കൻ കശ്മീർ കേന്ദ്രീകരിച്ച് 65, മദ്ധ്യമേഖലയിൽ 16, തെക്കൻ കശ്മീരിൽ 87 പേരുമടക്കം 168 പേർ താഴ് വരയിലുണ്ടെന്നും വിജയ് കുമാർ പറഞ്ഞു.
ഭീകരരുടെ ആക്രമണത്തിൽ 34 സാധാരണക്കാരുടെ ജീവൻ നഷ്ടമായെന്നും വിജയ്കുമാർ പറഞ്ഞു. ഇതുവരെ വിവിധ കേസുകളിലായ 815 എഫ്.ഐ.ആറും 400 കുറ്റപത്രങ്ങളും സമർപ്പിച്ചെന്നും വിജയ്കുമാർ പറഞ്ഞു. ഈ വർഷവും രാജ്യസുരക്ഷയ്‌ക്കായി പോലീസ് സേന സർവ്വസജ്ജമാണെന്നും വിജയ് കുമാർ പറഞ്ഞു.
Comments