ന്യൂഡൽഹി : ലഘിംപൂർ ഖേരിയിൽ സംഘർഷത്തിനിടെ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. 22 കാരനായ ഗുർപ്രീത് സിംഗാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതിഷേധക്കാരുടെ എണ്ണം ഏഴായി.
ഒക്ടോബർ 31 നാണ് ലംഘിപൂർഖേരിയിൽ സംഘർഷമുണ്ടായത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാർ ബിജെപി പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് നടന്നിരുന്നത്. ഇതിനിടെയാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിൽ ഇന്നലെ പ്രതികളായ കമൽജീത് സിംഗ്, കവൽജീത് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുർപ്രീത് കൂടി അറസ്റ്റിലാകുന്നത്. ഒളിവിൽ പോയതിന് പിന്നാലെ ഗുർപ്രീത് സിംഗിന്റെ ചിത്രങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞയാളാണ് ഗുർപ്രീതിനെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചത്.
Comments