മുംബൈ : പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന് കൊറോണ. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ലതാ മങ്കേഷ്‌കറിന്റെ മരുമകൾ രചനയാണ് രോഗവിവരം അറിയിച്ചത്.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലതാ മങ്കേഷ്‌കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിരിക്കുന്നതെന്നും, നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് രചന പറഞ്ഞു. പ്രായം പരിഗണിച്ചാണ് ലതാ മങ്കേഷ്‌കറെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഏവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാകണമെന്നും രചന വ്യക്തമാക്കി.
2019 ൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന ലതാ മങ്കേഷ്‌കർ ദീർഘനാളത്തെ ചികിത്സയെ തുടർന്നാണ് ആശുപത്രിവിട്ടത്.
92 വയസ്സാണ് ലതാ മങ്കേഷ്‌കറിന്. കഴിഞ്ഞ സെപ്തംബറിലാണ് ലതാ മങ്കേഷ്‌കർ 92ാം പിറന്നാൾ ആഘോഷിച്ചത്.
Comments