തിരുവനന്തപുരം : ഒമിക്രോൺ ഭീതി ജനകമായി വ്യാപിക്കുമ്പോഴും കൊറോണ പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് സി പി എം സമ്മേളനങ്ങൾ പുരോഗമിക്കുന്നത്.കാസർഗോഡ്,കണ്ണൂർ,മലപ്പുറം,എറണാകുളം ജില്ലകളിൽ നടന്ന സമ്മേളനങ്ങളിൽ പ്രോട്ടോകോൾ പാലിക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്.കോഴിക്കോട് ജില്ലയിൽ സമ്മേളനം പുരോഗമിക്കുകയാണ് .
പ്രോട്ടോക്കോളും , നിർദേശങ്ങളും സാധാരണ ജനങ്ങൾക്ക് മാത്രമാണോ ബാധകം , പാർട്ടിക്കാർക്കും , സി പി എം നേതാക്കൾക്കും ഇത് ബാധകമല്ലേ എന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത് . കഴിഞ്ഞ ദിവസം നടന്ന എടപ്പാൾ മേൽപ്പാലം ഉത്ഘാടനത്തിലും,മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത് .
വിദേശത്ത് നിന്നും അവധിക്കായെത്തുന്ന പ്രവാസികൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തുമ്പോഴാണ് ആയിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നിർബാധം നടക്കുന്നതെന്ന് പ്രവാസികളും കുറ്റപ്പെടുത്തുന്നുണ്ട് .
മറ്റ് സംസ്ഥാനങ്ങളിൽ പൊതു പരിപാടികളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ ഭരണ പാർട്ടിയുടെ പരിപാടികൾ കെങ്കേമമായി നടത്തുകയാണെന്നും,സി പി എം സമ്മേളനങ്ങളിൽ കൊറോണ വരില്ലേയെന്നും കെ മുരളീധരൻ എം പി പരിഹസിച്ചിരുന്നു.
രാജ്യത്ത് കൊറോണ വ്യാപനത്തിൽ സംസ്ഥാനം മുൻപന്തിയിലാണ്.കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന നിരവധി പരാതികൾ ആണുയരുന്നത്.ഒമിക്രോൺ പ്രതിരോധത്തിലും സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്നും ആക്ഷേപമുണ്ട്.
കൊറോണ വ്യാപനം വീണ്ടും കൈ വിട്ടു പോവും എന്ന അവസ്ഥ വന്നപ്പോഴാണ് ആരോഗ്യ മന്ത്രി വീണാ വിജയൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ ആ ഴ്ചയെ അപേക്ഷിച്ച് നൂറു ശതമാനം വർദ്ധനവ് ആണ് ഇന്നുണ്ടായിരിക്കുന്നത്.ടി പി ആറും കുതിച്ചുയരുകയാണ്.
എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നാണ് മുഖ്യ മന്ത്രി അടക്കം പങ്കെടുത്ത അവലോകന യോഗത്തിൽ ഉണ്ടായ തീരുമാനം എന്നായിരുന്നു കോഴിക്കോട് സി പി എം സമ്മേളനത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനെപ്പറ്റി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വീണാ ജോർജിന്റെ മറുപടി
Comments