കോഴിക്കോട്:റിപ്പബ്ലിക് ദിന പരേഡിൽ തികഞ്ഞ രാഷ്‌ട്രീയ പേക്കൂത്തുകൾ ആണ് കുറച്ചു വർഷങ്ങളായി കേരളം അവതരിപ്പിക്കാറുള്ളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ,രണ്ടു മൂന്നു വർഷങ്ങളായി കേന്ദ്രം ഇതിന് അനുമതി നല്കുന്നില്ല.അതിനാൽ സി പി എം ഇപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ .
“റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ പ്ലോട്ട് അനുവദിക്കാത്തതിൽ കോടിയേരി ബാലകൃഷ്ണൻ വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് . സി പിഎം സൈബർ വിഭാഗവും ഇത് ഏറ്റെടുത്തിട്ടുണ്ട് . പച്ചക്കള്ളമാണ് കോടിയേരി പറഞ്ഞത്.നട്ടാൽ കുരുക്കാത്ത നുണയാണിത്.റിപബ്ലിക്ക് ദിന പരേഡിൽ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് പച്ചക്കള്ളമാണ് . ശ്രീനാരായണ ഗുരുദേവനെ മാറ്റാനോ,ശങ്കരാചാര്യരെ പ്രതിഷ്ഠിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല” സുരേന്ദ്രൻ പറഞ്ഞു
കഴിഞ്ഞ രണ്ട് മൂന്നു വർഷമായി കേരളത്തിന്റെ പ്ലോട്ട് അനുവദിക്കുന്നില്ല .കാരണം ഒരു നിലവാരവുമില്ലാത്ത തികഞ്ഞ രാഷ്‌ട്രീയ പേക്കൂത്തുകൾ ആണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളം നടത്താറുള്ളത്.കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തത് കൊണ്ടാണ് അവസരം ലഭിക്കാത്തത്. സുരേന്ദ്രൻ വ്യക്തമാക്കി.
ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്.ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം.ഗുരുദേവ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്.കൊറോണ കാലമായതിനാൽ പത്തു സംസ്ഥാങ്ങൾക്ക് മാത്രമാണ് ഇത്തവണ പരേഡിൽ അനുമതി ലഭിച്ചിരിക്കുന്നത് .എന്നാൽ അതിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
ദില്ലിയിലെ നാല് കമ്യുണിസ്റ്റുകാരെയും ചുള്ളിക്കാടും പറിച്ചുവെച്ച് പ്ലോട്ട് ഉണ്ടാക്കിക്കൊടുത്തൽ അനുമതി ലഭിക്കില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Comments