ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നും അനുഭവസമ്പത്തുള്ള മികച്ച ഉദ്യോഗസ്ഥരുടെ സംഘത്തി നാണ് ചുമതല. ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘത്തിനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് ന്യൂഡൽഹിയിൽ നടന്ന പ്രത്യേക വാർത്താ സമ്മേളന ത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം നടത്തിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളുടെ നടത്തിപ്പ്, ക്രമസമാധാന പാലനം, സാമ്പത്തികമായ വിനിയോഗം എന്നിവയുടെ ചുമതലിലേക്കാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. നിയമിക്കപ്പെട്ട എല്ലാവരും അവരവരുടെ നിലവിലെ സംസ്ഥാന ചുമതലകളിൽ നിന്നും കേന്ദ്രതെരഞ്ഞെടുപ്പുകമ്മീഷന്റെ അടിയന്തിര ചുമതലയിലേക്ക് മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യവും നീതിയുക്തവും സുരക്ഷാപരമവുമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി ആസ്ഥാനത്ത് വിളിച്ചുചേർത്ത യോഗമാണ് നടന്നത്. ഡൽഹി കേന്ദ്രമായ ഉദ്യോഗസ്ഥർക്കൊപ്പം അഞ്ചു സംസ്ഥാനങ്ങളിലെ 1400 ഉദ്യോഗസ്ഥർ വെർച്വൽ സംവിധാനത്തിലൂടെയാണ് പങ്കെടുത്തത്. അതാത് സംസ്ഥാനങ്ങളിലെ ചുമതലകൾക്ക് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രനിരീക്ഷകരും ഉടൻ പ്രത്യേക യോഗം ചേരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Comments