ലക്‌നൗ : കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്ക്കെതിരെ പരാതി. ദേശീയ ബാലാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ദാരുൾ ഉലൂം ദിയോബന്ദ് പുറത്തിറക്കിയ ഫത്വകൾ നിയമവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.
മതപാഠശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫത്വകൾ ഉദാഹരണമായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ ദത്തെടുക്കുന്നത് നിയമവിരുദ്ധമല്ല, മറിച്ച് സ്വന്തമാകണമെങ്കിൽ കുട്ടി വലുതായ ശേഷം ശരിയ പർദ്ദ ആചരിക്കണമെന്നാണ് സെമിനാരി പുറത്തിറത്തിയ ഫത്വകളിൽ ഒന്നിൽ പറയുന്നത്. പ്രായപൂർത്തിയായ ശേഷം കുട്ടിയ്‌ക്ക് സ്വത്തുക്കളിൽ ഒരു അവകാശവും ഉണ്ടാകരുതെന്നും, കുട്ടികളെ അനന്തരാവകാശി ആക്കരുതെന്നും പറയുന്നു. ഇതെല്ലാം കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ സ്‌കൂളുൾ കുട്ടികൾക്കായുള്ള സിലബസ്, കോളേജ് യൂണിഫോം, ശാരീരിക ശിക്ഷ മുതലായ വിഷയങ്ങളിൽ മതപാഠശാല പുറപ്പെടുവിച്ചിട്ടുള്ള ഫത്വകളും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരാതിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാല അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സ്‌കൂളുകളിൽ വിദ്യാർത്ഥകൾക്ക് കഠിനമായ ശാരീരിക ശിക്ഷകൾ നൽകണമെന്നാണ് മതപാഠശാല പുറപ്പെടുവിച്ച ഫത്വകളിൽ ഒന്ന്. എന്നാൽ ഇതെല്ലാം തന്നെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതിന് പുറമേ ഇസ്ലാമിക മതപാഠശാലയിൽ നിന്നുള്ളവരുടെ അഭിപ്രായം തേടാൻ സഹാരൻപൂർ ജില്ലാ മജിസ്‌ട്രേറ്റിന് കമ്മീഷൻ നിർദ്ദേശവും നൽകിയിരുന്നു,
Comments