ഡെറാഡൂൺ: ബി.ജെ.പി സർക്കാറിൽ നിന്നും മന്ത്രിയെ പുറത്താക്കി ശക്തമായ നടപടിയുമായി സംസ്ഥാന ഘടകം. കോത്വാർ എം.എൽ.എ ഹരാക് സിംഗ് റാവത്തിനെയാണ് പുറത്താക്കിയത്. മന്ത്രിസഭയിൽ അംഗമായിരിക്കേ കോൺഗ്രസ്സുമായി രഹസ്യധാരണയിലെത്തിയെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കിയത്.
ഇന്ന് കോൺഗ്രസ്സിൽ ചേരുമെന്ന് ഹരാക് സിംഗ് പറഞ്ഞതോടെ ബി.ജെ.പിയുടെ തീരുമാനത്തെ ഏവരും ശരിവച്ചിരിക്കുകയാണ്. ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി ബി.ജെ.പി തീരുമാനമെടുത്തിരുന്നു. പാർട്ടിവരുദ്ധ പ്രവർത്ത നവും അഴിമതിയും വെച്ചുപൊറിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി മുന്നേ കടുത്ത നിലപാടാണ് എടുത്തത്.
കോൺഗ്രസ്സ് നേതാവ് ഹരീഷ് റാവതുമായി അടുത്ത ബന്ധമുള്ളയാളാണ് ഹരാക് സിംഗ് റാവത്തെന്ന് മുന്നേ സൂചനയുണ്ടായിരുന്നു. ഇദ്ദേഹം നടത്തിയിരുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനമായിരുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ആരോപിക്കുന്നത്. ഹരാക് സിംഗ് റാവതിനെ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാൻ മുഖ്യമന്ത്രി ഗവർണർക്ക് കത്തുനൽകുകയായിരുന്നു.
മന്ത്രിസഭയുടെ ഭാഗമായിരിക്കേ കോൺഗ്രസ്സ് നേതാക്കളുമായി സഖ്യമുണ്ടാ ക്കിയത് ശ്രദ്ധയിൽപെട്ടതോടെയാണ് പുറത്താക്കിയത്. ഇതിനിടെ തന്നെ പുറത്താക്കിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ഹരാക് സിംഗ് പറയുന്നത്.
Comments