വാഷിംഗ്ടൺ: കാനഡയിലും യുഎസിലും ആഞ്ഞുവീശിയ ശീതകൊടുങ്കാറ്റിൽ എത്തിയ കനത്ത മഞ്ഞും ഐസും ഈ രാജ്യങ്ങളിൽ കനത്ത പ്രതിസന്ധി തീർക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതിയില്ല. ഇരു രാജ്യങ്ങളിലും 80 ദശലക്ഷത്തിലധികം ആളുകൾക്ക്കാലാവസ്ഥാകേന്ദ്രംമുന്നറിയിപ്പു നൽകി. തെക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ 145,000ത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ല,
ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. വെർജീനിയ, ജോർജിയ, നോർത്ത്, സൗത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ ഒരടിയോളം മഞ്ഞുകട്ടകൾ രൂപപ്പെട്ടതായി യുഎസ് നാഷണൽ വെതർ സർവീസ് വ്യക്തമാക്കി.മഞ്ഞും ഐസുംയാത്രകൾ ദുഷ്കരമാക്കുകയും മരങ്ങൾ കടപുഴകി വീഴുന്നതിനും വൈദ്യുതി മുടക്കത്തിനുംകാരണമാകുന്നുവെന്ന് കാലാവസ്ഥ കേന്ദ്രംമുന്നറിയിപ്പ് നൽകി.
നൂറുകണക്കിന് വാഹനങ്ങൾ അപകടത്തിൽ പെട്ടതായി ഹൈവേ പട്രോൾ വ്യക്തമാക്കി.ന്യൂയോർക്ക് സിറ്റി ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ തീര പ്രദേശങ്ങളിൽവെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. റോഡുകളെയും അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി.
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ, തെക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥർ കൊടുങ്കാറ്റുണ്ടാവുമെന്ന്മുന്നറിയിപ്പ് നൽകിയിരുന്നു. ടൊറന്റോയിൽ 20 സെന്റീമീറ്റർമഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഞ്ഞുമൂടിയതു കാരണം യുഎസിലേക്കും പുറത്തേക്കുമുള്ള മൂവായിരത്തിലധികം വിമാനങ്ങൾ ഞായറാഴ്ച റദ്ദാക്കി.നോർത്ത് കരോലിനയിലെ ഷാർലറ്റ് ഡോഗ്ലസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് കൊടുങ്കാറ്റും അതെതുടർന്നുള്ള മഞ്ഞുവീഴ്ചയും ഏറ്റവും കൂടുതൽ ബാധിച്ചത്.
മഞ്ഞിൽ നിന്നും തണുപ്പിൽ നിന്നും രക്ഷ നേടാൻസൗത്ത് കരോലിനയിലെ താമസക്കാരോട് റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻഗവർണർ ഹെൻറി മക്മാസ്റ്റർ ആവശ്യപ്പെട്ടു. അതെ സമയം കൊടുങ്കാറ്റ് ഇനിയുംനാശം വിതയ്‌ക്കില്ലെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന്ജോർജിയ ഗവർണർ ബ്രയാൻ കെംപ് പറഞ്ഞു, എന്നാൽ ഏതൊരു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Comments