ആലുവ: ആലുവ പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോസ്റ്റാന്‍ഡിനടുത്ത് നിന്ന് എടത്തല പൂക്കാട്ടുപടി പാലാഞ്ചേരി സ്വദേശിനിയും ജനം ടിവി ജീവനക്കാരിയുമായ സീത സത്യന് പണവും രേഖകളുമടങ്ങിയ പഴ്‌സ് വീണുകിട്ടി.
പഴ്‌സിലെ കാര്‍ഡില്‍ നിന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി പണമടങ്ങിയ പഴ്‌സ് ലഭിച്ചവിവരം അറിയിച്ചു. ആലുവ വള്ളുവള്ളി സ്വദേശി നൗഷാദ് ബാബുവിന്റെതായിരുന്നു പഴ്‌സ്. നൗഷാദ് ബാബു ആലുവ ജനം ടിവി ഓഫിസില്‍ എത്തി പഴ്‌സ് കൈപ്പറ്റി.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പഴ്‌സ് നഷ്ടമായത്. നഷ്ടപ്പെട്ടെന്നു കരുതിയ
പതിനായിരത്തോളം രൂപയും വിലപ്പെട്ട രേഖകളും തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നൗഷാദ് ബാബു. കളഞ്ഞു കിട്ടിയത് യഥാർത്ഥ ഉടമയ്‌ക്ക് തിരിച്ചുനൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സീത സത്യൻ. പഴ്‌സ് ലഭിച്ചതിന്റെ സന്തോഷത്തിൽ നൗഷാദ് പാരിതോഷികം നൽകാൻ തുനിഞ്ഞെങ്കിലും സീത സത്യൻ സ്‌നേഹപൂർവ്വം നിരസിച്ചു.
Comments