5ജി ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വിമാനങ്ങളുടെ ഉയരം അളക്കുന്ന അള്‍ട്ടിമീറ്റര്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം താറുമാറാക്കിയേക്കാമെന്ന അറിയിപ്പ് നേരത്തേ വന്നിട്ടുണ്ട് . എന്നാൽ ഇപ്പോൾ യാത്രയ്‌ക്കിടെ ‘5ജി ’ ഉപയോഗിച്ചാൽ വിമാനം തകർന്നുവീഴുമോ എന്ന ആശങ്കയിലാണ് അധികൃതർ.
മോശം കാലാവസ്ഥയിൽ ഇവ വിമാനാപകടങ്ങൾക്ക് പോലും കാരണമായേക്കാമെന്നും ഭയമുണ്ട് . നേരത്തേ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും 5ജി ഫോണുകള്‍ ഓഫാക്കണമെന്ന് ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു
1930-കൾ മുതൽ, പല വിമാനങ്ങളിലും അവയുടെ അടിഭാഗത്ത് റേഡിയോ ആൾട്ടിമീറ്റർ ഘടിപ്പിച്ചിട്ടുണ്ട് . ഈ ആൾട്ടിമീറ്റർ ഭൂമിയിലേയ്‌ക്ക് സിഗ്നൽ നൽകുകയും , വിമാനത്തിലേക്ക് തിരിച്ചുവരുന്നവ സ്വീകരിക്കുകയും ചെയ്യുന്നു . വിമാനം ഭൂമിയിൽ നിന്ന് എത്ര ദൂരെയാണെന്ന് പൈലറ്റിനെ അറിയിക്കുകയും , വിമാനം കരയിലേക്ക് അടുക്കുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യും.
അള്‍ട്ടിമീറ്റര്‍ അടക്കമുള്ള വിമാനത്തിലെ ഉപകരണങ്ങളുടെ തരംഗദൈര്‍ഘ്യത്തോട് അടുത്തോ അതിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതോ ആയ തരംഗങ്ങളാണ് 5ജി ഫോണുകളില്‍ നിന്നും വരുന്നത്. ഇത് ഉപകരണങ്ങളുടെ റീഡിങ്ങില്‍ മാറ്റം വരുത്തും .
സൂപ്പര്‍-ഫാസ്റ്റ് 5ജി നെറ്റ്‌വര്‍ക്കിന് അനുവദിക്കുന്ന സ്‌പെക്ട്രം വിമാനത്തിലെ ഇലക്ട്രോണിക്‌സിനോട് ഇടപെടാനുള്ള സാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു . ഇതിലൂടെ വിമാനം തകർന്ന് വീണേക്കാമെന്നും അവര്‍ പറയുന്നു. സി-ബാന്‍ഡ് ഫ്രീക്വന്‍സി ഇപ്പോള്‍ സാറ്റലൈറ്റ് പ്രൊവൈഡര്‍മാരും മറ്റുമാണ് ഉപയോഗിക്കുന്നത്.
5G ടവറുകളിൽ നിന്നുള്ള ഇടപെടൽ ലാൻഡിംഗ് സമയത്ത് ആൾട്ടിമീറ്ററുകൾ കൃത്യതയില്ലാത്തതാക്കുമെന്നും സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി ഏവിയേഷൻ റെഗുലേറ്റർ പൈലറ്റുമാർക്ക് മെമ്മോയും അയച്ചു.
5ജി ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് വിമാനങ്ങളിലെ ഉപകരണങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ദൃശ്യമായാല്‍ ഉടന്‍ തന്നെ എയര്‍ക്രൂ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വഴി വിമാനത്താവള അധികൃതരെ അറിയിക്കണമെന്നും ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.ഷിക്കാഗോയിലെ ഓ’ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലെയുള്ള 50 “ഉയർന്ന മുൻഗണന” വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ടും വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ആര്‍ടിസിഎ പുറത്ത് വിട്ടിട്ടുണ്ട്.
Comments