ഡൽഹി:ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വദ്ര എന്നിവരുമായി കൂടിക്കാഴ്ച നടത്തി.വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുകയായിരുന്നു കൂടിക്കാഴ്ച യുടെ ലക്‌ഷ്യം.
ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കോൺഗ്രസ്സ് നിയോഗിച്ചത് ഛത്തീസ് ഗഡ്ഡ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഭൂപേഷ് ബാഗലിനെയാണ്. ഉത്തർ പ്രദേശിൽ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ,ബാഗൽ നേതാക്കളുമായി ചർച്ച ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഉത്തർ പ്രദേശ് പര്യടനത്തിനിടയിൽ ലഭിച്ച വിവരങ്ങളും,തിരഞ്ഞെടുപ്പ് ആശയങ്ങളും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രികയിൽ ഉൾപ്പെടുത്താവുന്ന പ്രധാന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തതായാണ് വിവരം.ഛത്തീസ്ഗഡിൽ തന്റെ സർക്കാർ നടപ്പിലാക്കിയ ചില പദ്ധതികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ബാഗൽ നേതാക്കളുമായി ചർച്ച ചെയ്തു.
കൊറോണ പ്രതിരോധത്തിന് മുൻകൈ എടുക്കുന്ന സർക്കാരുകൾക്കും,രാഷ്‌ട്രീയ പാർട്ടികൾക്കും,രാഷ്‌ട്രീയമായ ഗുണം തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും ചർച്ചയിൽ ബാഗൽ നേതാക്കളെ അറിയിച്ചു
Comments