കാസർകോട് : ജനങ്ങളെ വെല്ലു വിളിച്ചു മുന്നോട്ട് പോയ സി പി എം നേതൃത്വം ഒടുവിൽ മുട്ട് മടക്കി . കാസർകോട് സി പി എം ജില്ലാ സമ്മേളനം ഇന്ന് രാത്രി സമാപിക്കും . കൊറോണ ശക്തമാവുന്നതിനിടയിൽ സമ്മേളനം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു . പ്രതിപക്ഷ കക്ഷികൾ അതി ശക്തമായ വിമർശനമാണ് സമ്മേളനത്തിനെതിരെ ഉയർത്തിയത് . എന്നാൽ മമ്മൂട്ടിക്ക് കൊറോണ വന്നത് സി പി എം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ എന്ന പരിഹാസത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങളെ നേരിട്ടത് . ഒടുവിൽ കോടതി ഇടപെടൽ ഉണ്ടായതോടെ സമ്മേളനം മാറ്റി വയ്‌ക്കാൻ സി പി എം നേതൃത്വം നിർബന്ധിതമാവുകയായിരുന്നു .
മെഗാ തിരുവാതിര നടത്തിയും , ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതു പരിപാടികൾ നടത്തിയും സി പി എം ജില്ലാ സമ്മേളനങ്ങൾ പാർട്ടി അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി മാറ്റുകയായിരുന്നു . കൊറോണ മാന ദണ്ഡങ്ങളൊന്നും പാർട്ടിക്കോ , നേതാക്കൾക്കോ ബാധകമായിരുന്നില്ല . മുഖ്യ മന്ത്രി പിണറായി വിജയൻ തന്നെയാണ് പ്രോട്ടോകോൾ ലംഘിക്കുന്നതിൽ മുന്നിൽ നിന്നത് . കോഴിക്കോടും ,കൊച്ചിയിലും , മലപ്പുറത്തും ആയിരങ്ങൾ അണി നിരന്ന സമ്മേളനങ്ങളെ പിണറായി അഭിവാദ്യം ചെയ്യുമ്പോൾ കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമാവുകയായിരുന്നു . സമ്മേളനത്തിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്ത് ടി പി ആർ കുതിച്ചുയരുന്നത്. അടച്ചിട്ട റൂമിൽ നൂറു കണക്കിന് പേരെ ഇരുത്തി യാണ് പിന്നീട് സമ്മേളനം നടത്തിയത് . സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളിൽ പലർക്കും രോഗം പിടിപെട്ടു .
സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകളും , സമാപന പൊതു യോഗങ്ങളും ഉണ്ടാവില്ലെന്നും , സമ്മേളനം മുടക്കമില്ലാതെ നടക്കുമെന്നും സി പി എം നേതൃത്വം പിന്നീട് പ്രഖ്യാപിച്ചു . ഇതിനു വിരുദ്ധമായി കൊടി മര ജാഥകളും മറ്റുമായി രാത്രികാലങ്ങളിലും കാസർകോട് സമ്മേളന നഗരിയിൽ നൂറു കണക്കിന് പേർ തമ്പടിച്ചു . സമ്മേളന ഹാളിൽ യാതൊരു വിധ ശാരീരീരിക അകലവും പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി ചിത്രങ്ങൾ പുറത്ത് വന്നു .
സി പി എം സമ്മർദ്ദത്തിൽ ,കാസർകോട് ജില്ലാ കളക്ടർ പൊതു പരിപാടികൾ നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച പൊതു താൽപര്യഹർജി കോടതി പരിഗണിക്കുകയും , സി പി എം സമ്മേളനത്തിനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു . സാമൂഹിക മാദ്ധ്യമങ്ങളിലും സിപിഎം സിപിഎം നിപാടിനെതിരെ രൂക്ഷ വിമർശനം ഉയർന്നു . പ്രതിഷേധം ശക്തമാവുകയും , ഹൈക്കോടതി ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെയാണ് , മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സമ്മേളനം വെട്ടിച്ചുരുക്കാൻ നേതൃത്വം തീരുമാനിച്ചത് .ഞായറാഴ്ച സമാപിക്കേണ്ടിയിരുന്ന സമ്മേളനം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത് . എന്നാൽ കോടതിയലക്ഷ്യ നടപടിയുൾപ്പെടെ ഭയന്ന് സമ്മേളനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു .
Comments