ഹൈദരാബാദ്: രാജ്യം 73 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ അഭിമാനവും പ്രശസ്തിയും വാനോളം ഉയർത്തി പിടിച്ച വ്യക്തികൾക്ക് ആദരവർപ്പിക്കുകയാണ് ഭാരതം. വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾക്ക് പത്മശ്രീയും പത്മഭൂഷണും നൽകിയാണ് ആദരിക്കുകയാണ് രാജ്യം.
രാജ്യത്തെ മൂന്നാമത്തെ സിവിലിയൻ ബഹുമതി ഏറ്റുവാങ്ങിയവരിൽ ദമ്പതിമാർ ഉണ്ടെന്നതാണ് ഈ വർഷത്തെ വലിയ പ്രത്യേകതകളിലൊന്ന്. അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കുന്ന ഇത്,ഇന്ത്യയുടെ കൊറോണ പോരാട്ടത്തിന് ശക്തിപകർന്നവരിൽ പ്രധാനികളെന്നത് ഏറെ സവിശേഷമാകുന്നു.
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കൊറോണ വാക്‌സിനായ കൊവാക്‌സിന് പിറകിൽ പ്രവർത്തിച്ച സംഘത്തിലെ ദമ്പതികളാണ് പത്മഭൂഷണ് അർഹരായത്. ഭാരത്ബയോടെക്കിന്റെ സ്ഥാപക ജോഡികളായ ഡോ.കൃഷ്ണ എല്ലായും ഭാര്യ സുചിത്ര എല്ലായുമാണ് ഈ ദമ്പതികൾ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ തലച്ചോറായി ഡോ കൃഷ്ണയും ഹൃദയമായി അദ്ദേഹത്തിന്റെ പത്‌നി സുചിത്രയും പ്രവർത്തിക്കുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലുള്ള ഭാരത് ബയോടെക്കും നാഷ്ണൽ ഇൻസ്റ്റിറ്റ്‌യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിർമ്മിച്ച വാക്‌സിനാണ് കൊവാക്‌സിൻ.കൊറോണയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് കൊവാക്‌സിൻ വികസിപ്പിച്ചിട്ടുള്ളത്. കൊവാക്‌സിന്റെ കണ്ടുപിടുത്തത്തോടെ ഇന്ത്യയുടെ കൊറോണ പോരാട്ടം ദ്രുതഗതിയിലായി. ഇതിന് പിന്നിൽ പ്രവർത്തിച്ച ദമ്പതികൾക്ക് പത്മഭൂഷൺ നൽകി ആദരിച്ച് കൊറോണക്കെതിരായ പോരാട്ടത്തിൽ മുന്നോട്ട് കുതിക്കുകയാണ് രാജ്യം
Comments